ബെംഗളൂരു : ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്‌പ്രസ് വെള്ളിയാഴ്ച ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു .
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണിത് കൂടാതെ ദക്ഷിണേന്ത്യയിലെ ആദ്യ ട്രെയിനുമാണിത്. വ്യവസായ കേന്ദ്രമായ ചെന്നൈയും ബംഗളൂരുവിലെ ടെക്, സ്റ്റാർട്ടപ്പ് ഹബ്ബും പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിൽ ഇനി 6 മണിക്കൂർ യാത്ര സമയത്തിൽ എത്തിച്ചേരും.
റെയിൽവേയുടെ ‘ഭാരത് ഗൗരവ്’ ട്രെയിൻ നയത്തിന് കീഴിൽ കർണാടകയിലെ മുസ്രായ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന ‘ഭാരത് ഗൗരവ് കാശി ദർശൻ’ ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
തീർത്ഥാടകർക്ക് എട്ട് ദിവസത്തെ ടൂർ പാക്കേജ് കിഴിവ് നിരക്കിൽ ഭാരത് ഗൗരവ് കാശി ദർശൻ’ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. കാശി വിശ്വനാഥ യാത്രാ തീർഥാടകർക്ക് കർണാടക സർക്കാർ 5000 രൂപ ധനസഹായം നൽകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ ട്രെയിൻ വാരണാസി, അയോധ്യ, പ്രയാഗ്രാജ് എന്നിവയുൾപ്പെടെയുള്ള പുണ്യ സ്ഥലങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]