അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിൽ തടസം, നിയമ നടപടി തുടരുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി തടയാൻ സ്വാധീനമുള്ളവർ ഇടപെടുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നാൽ കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും സർക്കാർ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം വ്യക്തമാക്കി. അബദ്ധ കെട്ടിട ഉടമകളോട് സഹകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

കായലുകളും മഴവെള്ള ഓടകളും കൈയേറ്റം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവയുടെ നിർമ്മാണം നടത്തുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്. നഗരത്തിന്റെ വികാസത്തിനായി 600 കോടി രൂപ മുഖ്യമന്ത്രി അനുവദിച്ചു. ഇതിൽ 300 കോടിയോളം കായലുകളുടെയും ഓടകളുടെയും നവീകരണത്തിന് ഉപയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. തടാകങ്ങൾ മലിനമാകുന്നത് തടയാൻ മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

ഈ മാസം ആദ്യം ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ബിബിഎംപി അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത്. വിപ്രോ കാമ്പസിന്റെ ഭാഗങ്ങൾ, സലാർപുരിയ, പ്രസ്റ്റീജ് കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ നിരവധി അനധികൃത നിർമ്മാണങ്ങളാണ് ഇത് വരെ പൊളിച്ചുനീക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us