“വീപ്പ രഹിത നഗരം”എന്ന് വീമ്പിളക്കിയ ബിബിഎംപി പുതിയ സ്മാർട്ട് മാലിന്യ വീപ്പകളുമായി വീണ്ടും വരുന്നു;മാലിന്യ സംസ്കരണത്തിന് 55 കോടിയുടെ പദ്ധതി അണിയറയിൽ;കൃത്യമായി മാലിന്യം നിക്ഷേപിക്കാൻ പഠിപ്പിക്കാൻ വിയർപ്പൊഴുക്കേണ്ടി വരും.

ബെംഗളൂരു : കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നഗരത്തെ മാലിന്യ വീപ്പ രഹിത നഗരറാക്കി ബിബി എം പി ആഘോഷിച്ചിരുന്നു, ഇപ്പോൾ വീണ്ടും മാലിന്യ വീപ്പകൾ നഗരത്തിലേക്ക് തിരിച്ച്  വരികയാണ് , ആറടി താഴ്ചയിൽ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന സ്റ്റീൽ മാലിന്യവീപ്പകൾ സ്ഥാപിക്കുന്ന 55.28 കോടി രൂപയുടെ പദ്ധതി മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. നഗര സൗന്ദര്യത്തിനു കോട്ടം വരുത്താതെ ശാസ്ത്രീയമായി മാലിന്യനീക്കം ഉറപ്പുവരുത്തുന്ന സ്മാർട് വീപ്പകൾ നഗരത്തിൽ 200 കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുക. മാർക്കറ്റ്, പാർക്ക്, ബസ്‌ സ്റ്റാൻ‍ഡ് എന്നിവ കേന്ദ്രീകരിച്ചു മൂന്നുമാസം കൊണ്ടു സ്മാർട് വീപ്പകൾ സ്ഥാപിക്കൽ പൂർത്തിയാക്കും. ഖര–ദ്രവ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവയ്ക്കായി പ്രത്യേക വീപ്പകളുണ്ടാകും. 200 സ്ഥലങ്ങളിലായി ഇത്തരത്തിൽ 600 സ്മാർട് വീപ്പകൾ സ്ഥാപിക്കും. ഡൊംളൂരിലെ ഉദ്ഘാടന ചടങ്ങിൽ എൻ.എ. ഹാരിസ് എംഎൽഎ, ബിബിഎംപി മേയർ സമ്പത്ത് രാജ് എന്നിവരും പങ്കെടുത്തു

റോ‍ഡരികിലെ പ്ലാസ്റ്റിക് വീപ്പകളിലൂടെ മാലിന്യം സംഭരിക്കുന്നതു പല പ്രയാസങ്ങളും ഉണ്ടാക്കുന്നതിനാലാണ് പുതിയ സംവിധാനത്തിലേക്കു മാറുന്നത്. പ്ലാസ്റ്റിക് വീപ്പകളിൽ വളരെ കുറച്ചു മാലിന്യം മാത്രമാണ് ശേഖരിക്കാൻ കഴിയുക. വീപ്പ നിറഞ്ഞു മാലിന്യം റോഡിൽ ചിതറിക്കിടക്കുന്നതും ദുർഗന്ധമുണ്ടാകുന്നതും പതിവാണ്.

  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം

എന്നാൽ ആറടി ആഴവും ആറടി വീതിയുമുള്ള സ്മാർട് വീപ്പകൾക്കു കൂടുതൽ സംഭരണ ശേഷിയുണ്ട്. വലുപ്പം കൂടുതലെങ്കിലും എടുത്തുമാറ്റാൻ സാധിക്കുന്ന ഇവയിൽനിന്നു മാലിന്യം ട്രക്കുകളിലേക്കു മാറ്റാനും ബുദ്ധിമുട്ടില്ല. സ്റ്റീൽ വീപ്പകൾ സമയാസമയങ്ങളിൽ വൃത്തിയാക്കാനും സാധിക്കും.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

പദ്ധതി പൂർത്തീകരിച്ചാൽ സ്മാർട് വീപ്പകളിലൂടെ ദിവസേന 108 മെട്രിക് ടൺ ദ്രവമാലിന്യവും 188 മെട്രിക് ടൺ ഖരമാലിന്യവും ശേഖരിക്കാനാകും. സ്മാർട് വീപ്പകളിൽനിന്നു മാലിന്യം ശേഖരിച്ചു ട്രക്കുകളിൽ‌ കൊണ്ടുപോകാൻ മെട്രിക് ടൺ ഒന്നിനു 626 രൂപ വീതം ചെലവാകും.  ഇന്ധനം, ജീവനക്കാരുടെ വേതനം ഉൾപ്പെടെയാണിത്. ഓരോ വീപ്പയുടെയും പരിപാലനത്തിനു പ്രതിമാസം 4274 രൂപ ചെലവു വരും. സ്മാർട് വീപ്പകൾ സ്ഥാപിക്കാൻ കരാർ ലഭിച്ച സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു വർഷം ഇവ പരിപാലിക്കണം.സ്മാർട്ട് വീപ്പകൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കബൺ പാർക്ക്, കെആർ മാർക്കറ്റ്, ജോൺസൻ മാർക്കറ്റ് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us