കോവിഡ് -19 ;പുതിയ കേസുകളുടെ ഏറ്റവും കുറഞ്ഞ കണക്ക് രേഖപ്പെടുത്തി ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ മാർച്ച് മുതൽ രേഖപ്പെടുത്തി വരുന്ന പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ ഏകദിന കണക്ക് റിപ്പോർട്ട് ചെയ്തു, വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 140 പുതിയ കേസുകൾ മാത്രം. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു , 397 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസ് ജൂലൈ 25 ന് ആയിരുന്നു 165 കേസുകളാണ് അന്ന് ഉണ്ടായിരുന്നത്.

ബെംഗളൂരു നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നു. ഒക്ടോബർ 4 -ന് 7,640 സജീവ കേസുകളിയിരുന്നു, അതിനുശേഷം ഒക്ടോബർ 5 -ന് 7,599 -ഉം എന്നാൽ ഒക്ടോബർ 6 -ന് 7,572 സജീവ കേസുകളായി കുറഞ്ഞു.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

അതേസമയം, കർണാടകയിൽ വെള്ളിയാഴ്ച 397 പുതിയ കേസുകൾ രേഖപ്പെടുത്തി. ഒക്ടോബർ 4 നും സംസ്ഥാനത്ത് 397 കേസുകൾ റിപ്പോർട്ട് ചെയ്തു, രണ്ടാമത്തെ തരംഗത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. എന്നിരുന്നാലും, ഒക്ടോബർ 5 നും 7 നും ഇടയിൽ, പുതിയ കേസുകൾ 442 നും 523 നും ഇടയിലായിരുന്നു.

കോവിഡ് കേസുകൾ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ, നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിരിക്കുന്നു.പ്രതിദിനം 1.4-1.6 ലക്ഷം കോവിഡ് -19 ടെസ്റ്റുകളിൽ നിന്ന്, ഒക്ടോബർ 4 ന് സംസ്ഥാനം 78,958 ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്, ഒക്ടോബർ 5 ന് 87,303 ഉം ഒക്ടോബർ 6 ന് 1,21,898 ടെസ്റ്റുകളും ഒക്ടോബർ 7 ന് 1,22,657 ടെസ്റ്റുകളും നടത്തി.എന്നാൽ ഒക്ടോബർ 8 ന് 91,772 ടെസ്റ്റുകൾ മാത്രമാണ് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us