ഫ്രഞ്ച് ലീഗ് വണ്ണില്‍ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി.

43-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് നെയ്മർ ഗോൾ നേടിയത്. പുതുമുഖം റെനറ്റോ സാഞ്ചസ്, സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ എന്നിവരും പി.എസ്.ജിക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഫലായി സാക്കോയുടെ സെല്‍ഫ് ഗോളും ടീമിനെ സഹായിച്ചു. മോണ്ട് പെല്ലിയറിനായി വഹ്ബി ഖാസ്രിയും എന്‍സോ ജിയാനി ടാറ്റോ എംബിയായിയും സ്‌കോര്‍ ചെയ്തു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

കളിയിലുടനീളം ആധിപത്യം പുലർത്തിയ പി.എസ്.ജിക്ക് വേണ്ടി നെയ്മർ-മെസി-എംബാപ്പെ കൂട്ടുകെട്ട് മുന്നിലുണ്ടായിരുന്നു. ലീഗിൽ പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ക്ലെർമോണ്ടിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി തോൽപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts