ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി അന്താരാഷ്ട്ര തീൻമേശകളിലേക്ക്. ഗ്രാമീണ സ്ത്രീകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ ഖഡക് ജോലാഡ റൊട്ടി (ചോള റൊട്ടി), അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ കല്യാണ കർണാടകയുടെ സാംസ്കാരിക അടയാളമായ ഈ വിഭവം ഒരു ആഗോള ബ്രാൻഡായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ്. അസ്താം എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് കമ്പനി വഴിയാണ് റൊട്ടിയുടെ വിദേശയാത്ര സുഗമമാകുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ഗുണനിലവാര പരിശോധനയ്ക്കായി യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ…
Read MoreYear: 2026
ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ആവേശവും വിവാദങ്ങളും ഒരുപോലെ വിരുന്നെത്തിയ പേരാണ് എസ്. ശ്രീശാന്ത്. 2007-ലെ ട്വന്റി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ മുത്തമിടുമ്പോൾ ടീമിലെ നിർണ്ണായക സാന്നിധ്യമായിരുന്ന ഈ മലയാളി താരം, ഇന്ന് തന്റെ ജീവിതം കൊച്ചിയിലെ മനോഹരമായ ഒരു ആഡംബര വസതിയിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. കരിയറിലെ ഉയർച്ച താഴ്ചകൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ശ്രീശാന്ത് തന്റെ ജീവിതം കരുപ്പിടിപ്പിച്ചത് ഈ വീടിനെ ചുറ്റിയാണ്. ഇടപ്പള്ളിയിലെ അഭിമാന വസതി കൊച്ചിയിലെ പ്രമുഖമായ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് സമീപമാണ് ശ്രീശാന്തിന്റെ ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.…
Read Moreവാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ ജാർഖണ്ഡ് സ്വദേശിനി പൂജ ദത്തയെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിചിത്രമായ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ചയാണ് പൂജയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ യുവതി താമസിച്ചിരുന്ന മുറിയുടെ അവസ്ഥയും അയൽവാസികളുടെ മൊഴികളും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. യുവതി താമസിച്ചിരുന്ന മുറിയിലുടനീളം കീറിമുറിച്ച നിലയിലുള്ള കടലാസുകൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇത് മരണത്തിന് മുൻപ് യുവതി അനുഭവിച്ചിരുന്ന കടുത്ത മാനസിക അസ്വാസ്ഥ്യത്തിലേക്കോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലേക്കോ ആണോ വിരൽ ചൂണ്ടുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പൂജ ഒരു അന്തർമുഖയായിരുന്നുവെന്നും…
Read Moreശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
ബെംഗളൂരു: ഹലസൂരു തടാകത്തിന് സമീപമുള്ള കല്ലഹള്ളി ബി.ഡി.എ റെസിഡൻഷ്യൽ കോംപ്ലക്സിലെ താമസക്കാർ വൻതോതിലുള്ള വാട്ടർ ബിൽ കുടിശ്ശികയെത്തുടർന്ന് കടുത്ത ആശങ്കയിൽ. വർഷങ്ങളായി കൃത്യമായി പണമടയ്ക്കുന്നുണ്ടെങ്കിലും കോടിക്കണക്കിന് രൂപ കുടിശ്ശികയുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ജലവിതരണം തടസ്സപ്പെടുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ 280-ഓളം ഫ്ലാറ്റ് ഉടമകൾ. രണ്ട് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ ഓരോ വീടിനും പ്രത്യേക ജല കണക്ഷനുകളില്ല. പകരം ‘ബൾക്ക് കൺസ്യൂമർ’ വിഭാഗത്തിലാണ് ഇവിടേക്ക് ജലം വിതരണം ചെയ്യുന്നത്. ബി.ഡബ്ല്യു.എസ്.എസ്.ബി (BWSSB) നൽകുന്ന വെള്ളത്തിന് മാസംതോറും 350 രൂപ വീതം ഓരോ വീട്ടുകാരും അസോസിയേഷൻ…
Read Moreവിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് ‘ഉഷ്ണരാത്രികൾ’ കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
ന്യൂഡൽഹി: പകൽ വെയിലിന്റെ ചൂടിൽ നിന്ന് രാത്രിയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. സൂര്യൻ അസ്തമിച്ചാലും അന്തരീക്ഷ താപനില താഴാത്ത ‘വാം നൈറ്റ്’ അഥവാ ഉഷ്ണരാത്രികൾ രാജ്യത്ത് ഗുരുതരമായ ആരോഗ്യ-കാലാവസ്ഥാ പ്രതിസന്ധിയായി മാറുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്താൽ വരും മാസങ്ങളിൽ രാത്രികാല ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത. എന്താണ് ‘ഉഷ്ണരാത്രി’? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയേക്കാൾ 4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ കൂടുന്ന അവസ്ഥയെയാണ് ‘ഉഷ്ണരാത്രി’…
Read Moreഅടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാലു രൂപയാണ് വർദ്ധിക്കുന്നത്. പാൽവില കൂട്ടണമെന്ന മിൽമ ഫെഡറേഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ, ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം പുതിയ വില ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ നിലവിൽ 56 രൂപയുള്ള ഒരു ലിറ്റർ പാലിന് 60 രൂപയായി ഉയരും. ലിറ്ററിന് ആറു രൂപ വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ പ്രാഥമിക ആവശ്യം. എന്നാൽ, പൊതുജനങ്ങളുടെ ഭാരം കണക്കിലെടുത്ത് വർദ്ധനവ് നാലു രൂപയായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക…
Read Moreതാമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കൽപറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം. ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും. ഈ സമയം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം. ചെറിയ വാഹനങ്ങൾ വൺസൈഡ് ആയി കടത്തിവിടും. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. സംരക്ഷണഭിത്തിക്കായുള്ള നിലമൊരുക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. രണ്ടാം വളവിനടുത്ത് കൾവർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത്…
Read Moreഅടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്കായി മെയ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. സിലിണ്ടർ ബുക്കിംഗ് ഇടവേളകൾ, വിതരണ രീതികൾ, ഇ-കെവൈസി മാനദണ്ഡങ്ങൾ എന്നിവയിലാണ് കേന്ദ്ര സർക്കാർ പ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുകയാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ബുക്കിംഗിലെ മാറ്റങ്ങൾ പുതിയ നിയമപ്രകാരം സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർദ്ധിപ്പിച്ചു. നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള ഇനി മുതൽ 25 ദിവസമായിരിക്കും (മുൻപ് ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തിയിട്ടുണ്ട്.…
Read Moreനാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടാതെ ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ്…
Read Moreബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ടിലും ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപവും ഉണ്ടായ തീപിടുത്തങ്ങളിൽ വൻ നാശനഷ്ടങ്ങൾ. നന്ദിനി ലേഔട്ടിലെ രാജ്കുമാർ മെമ്മോറിയലിന് സമീപമുള്ള ബാനർ ഗോഡൗണിലുണ്ടായ തീപിടുത്തം വലിയൊരു ദുരന്തത്തിന് തൊട്ടരികിലെത്തിയാണ് ഒഴിവായത്. ഗോഡൗണിൽ പടർന്ന തീ തൊട്ടടുത്തുള്ള നാല് നിലകളുള്ള പേയിംഗ് ഗസ്റ്റ് (പിജി) കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന അമ്പതോളം യുവതികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചിലർ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവൻ രക്ഷിക്കുകയും ചെയ്തു. ജാർഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളാണ് ഈ പിജിയിൽ താമസിച്ചിരുന്നത്.…
Read More