റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:

ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ വിമാനത്തിന്റെ എൻജിന് തീപിടിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ 224 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഫ്രോണ്ടിയർ എയർലൈൻസിന്റെ ഫ്ലൈറ്റ് 4345 (എയർബസ് എ321) വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയുടെ സുരക്ഷാ വേലി ചാടിക്കടന്ന് ഓടിയെത്തിയ വ്യക്തിയാണ് വിമാനമിടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

ടേക്ക് ഓഫിനായി വിമാനം വേഗത വർദ്ധിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരാൾ റൺവേയിലേക്ക് ഓടിയെത്തിയത്. “ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിന് തീപിടിച്ചിരിക്കുന്നു” എന്ന പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം എയർ ട്രാഫിക് കൺട്രോൾ ഓഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കി വിമാനം റൺവേയിൽ തന്നെ നിർത്തി. എന്നാൽ എൻജിനിലുണ്ടായ തീയെത്തുടർന്ന് വിമാനത്തിനുള്ളിൽ പുക നിറഞ്ഞത് യാത്രക്കാരെ കടുത്ത പരിഭ്രാന്തിയിലാക്കി. വിമാനം പൊട്ടിത്തെറിക്കുമെന്നും താൻ വെന്തുമരിക്കുമെന്നും കരുതിയ നിമിഷങ്ങളായിരുന്നു അതെന്ന് ജോസ് സെർവാന്റസ് എന്ന യാത്രക്കാരൻ പിന്നീട് പ്രതികരിച്ചു.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

സംഭവസ്ഥലത്തേക്ക് ഉടനടി കുതിച്ചെത്തിയ ഡെൻവർ ഫയർ ഡിപ്പാർട്ട്‌മെന്റ് എൻജിനിലെ തീ അണയ്ക്കുകയും വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരെയും ഏഴ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. അടിയന്തരമായി വിമാനം ഒഴിപ്പിക്കുന്നതിനിടെ പന്ത്രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവരിൽ അഞ്ചുപേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിലെ കർശനമായ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഒരാൾ മനഃപൂർവ്വം റൺവേയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ

മരിച്ചയാൾ വിമാനത്താവളത്തിലെ ജീവനക്കാരനല്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ തിരിച്ചറിയൽ രേഖകളോ കൃത്യമായ ഉദ്ദേശ്യമോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ലോസ് ഏഞ്ചൽസിലേക്ക് അയച്ചു. പൈലറ്റിന്റെ മനഃസാന്നിധ്യവും രക്ഷാപ്രവർത്തകരുടെ വേഗതയുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് ഉടമകളുടെ ആശങ്കയൊഴിയുന്നില്ല; നിങ്ങളുടെ ഫ്ലാറ്റിന്മേൽ നിങ്ങൾക്ക് അവകാശമുണ്ടോ? അപ്പാർട്ട്‌മെന്റ് ബില്ലിലെ കല്ലുകടികൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us