ബെംഗളൂരു: നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ നേരിട്ടറിയാൻ രഹസ്യമായി മിന്നൽ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് നേരിടേണ്ടി വന്നത് സാധാരണക്കാരായ യാത്രികരുടെ കയ്പേറിയ അനുഭവം. പണം ചില്ലറയായി കയ്യിലില്ലാത്തതിന്റെ പേരിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രിയെ തിരിച്ചറിയാൻ കണ്ടക്ടർക്ക് സാധിച്ചില്ല. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസിലാണ് മന്ത്രി യാത്ര ചെയ്തത്. ബസിൽ കയറിയ അദ്ദേഹം കണ്ടക്ടറോട് രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെടുകയും 100 രൂപയുടെ നോട്ട് നൽകുകയും ചെയ്തു.…
Read MoreDay: 12 July 2026
14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളുരു: വാണിജ്യ നഗരമായ ഹുബ്ബള്ളിയിൽ കൗമാരക്കാരിയായ പെൺകുട്ടി വീട്ടിൽ പ്രസവിച്ച സംഭവം വൻ ചർച്ചയാകുന്നു. 14 വയസ്സും മൂന്ന് മാസവും മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ പെൺകുട്ടിയെയും നവജാതശിശുവിനെയും ഹുബ്ബള്ളിയിലെ കിംസ് (KIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായം കുറവായതിനാൽ അതീവ സുരക്ഷിതമായ ‘നിർഭയ വാർഡിൽ’ പ്രത്യേക നിരീക്ഷണത്തിലാണ് പെൺകുട്ടിയിപ്പോൾ. ജൂലൈ 8-നാണ് പെൺകുട്ടിയെ തുടർചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതെന്നും, കുട്ടി വീട്ടിലാണ് പ്രസവിച്ചതെന്നുമാണ് പ്രാഥമിക വിവരമെന്നും കിംസ് അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖർ ദ്യാബെരി അറിയിച്ചു. നിലവിൽ അമ്മയും…
Read Moreറോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്ക് ജീവനക്കാരുടെ മാനസികാരോഗ്യത്തെ തകിടം മറിക്കുന്നതിനൊപ്പം കമ്പനികളുടെ ഉൽപ്പാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ, സാധാരണ ജനങ്ങളുടെ നിത്യജീവിതം റോഡുകളിൽ ഹോമിക്കപ്പെടുകയാണ്. നഷ്ടമാകുന്നത് മാസങ്ങൾ, വർദ്ധിക്കുന്ന മാനസിക സമ്മർദ്ദം തിരക്കേറിയ സമയങ്ങളിൽ വെറും 10 കിലോമീറ്റർ സഞ്ചരിക്കാൻ 40 മിനിറ്റോളമാണ് നഗരത്തിൽ വേണ്ടിവരുന്നത്. ദിവസേന രണ്ടോ മൂന്നോ മണിക്കൂർ യാത്ര ചെയ്യുന്ന നഗരവാസികൾക്ക് വർഷത്തിൽ ഒരു മാസം വരെയാണ് റോഡിൽ മാത്രം നഷ്ടമാകുന്നത്. കോവിഡിന് ശേഷം കമ്പനികൾ…
Read Moreഎസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചുമകള്‍ അപ്‌സരയാണ് സോഷ്യല്‍മീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രയാസകരമായ സമയത്ത്, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
Read More