ബെംഗളൂരു: കനത്ത മഴയ്ക്കിടെ ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണുണ്ടായ ദാരുണമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ നിന്നും രക്ഷനേടാൻ ടാർപോളിൻ ഷെഡിന് കീഴിൽ അഭയം പ്രാപിച്ചവർക്കിടയിലേക്കാണ് ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ അപ്രതീക്ഷിതമായി തകർന്നു വീണത്. ഈ ദുരന്തത്തിൽ എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയും ഉൾപ്പെടെ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്. ഷോപ്പിംഗിനായി നഗരത്തിലെത്തിയ ഇവർ മഴ നനയാതിരിക്കാൻ മറ്റുള്ളവർക്കൊപ്പം മാറിനിൽക്കുന്നതിനിടയിലാണ് മരണം കവർന്നത്. അപകടസ്ഥലത്തെ ദയനീയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തകർന്നു…
Read MoreYear: 2026
“ഭാവിയുടെ നഗരം”; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്
ബെംഗളൂരു: ഇന്ത്യയിൽ ഭാവിയിൽ ജീവിക്കുന്ന ഏക നഗരം ബെംഗളൂരുവാണെന്ന പ്രശംസയുമായി വിദേശ സഞ്ചാരി. പ്രമുഖ ട്രാവൽ വ്ലോഗറായ ജാക് ഹീറ്റൺ ആണ് ഇൻസ്റ്റാഗ്രാമിലൂടെ കർണാടകയിലെയും ബെംഗളൂരുവിലെയും തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് മികച്ചത് കണ്ടെത്താനുള്ള യാത്രയ്ക്കിടയിലാണ് ഹീറ്റൺ ബെംഗളൂരുവിലെത്തിയത്. തന്റെ പട്ടികയിൽ ഒന്നാം സ്ഥാനം അദ്ദേഹം കർണാടകയ്ക്ക് നൽകി. സമൂഹമാധ്യമങ്ങൾ ഇന്ത്യയെക്കുറിച്ച് പലപ്പോഴും തെറ്റായ ചിത്രമാണ് നൽകുന്നതെന്ന് ഹീറ്റൺ അഭിപ്രായപ്പെട്ടു. “ബെംഗളൂരുവിൽ ഞാൻ കണ്ടത് തികച്ചും വ്യത്യസ്തമായ ലോകമാണ്. മികച്ച ഭക്ഷണശാലകൾ, പച്ചപ്പാർന്ന ഇടങ്ങൾ, ശാസ്ത്രകഥകളെ ഓർമ്മിപ്പിക്കുന്ന ക്ഷേത്രങ്ങൾ, കുഴികളേക്കാൾ…
Read Moreകടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ’; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
ബെംഗളൂരു: കടുത്ത വരൾച്ചയുടെ ആശ്വാസമായെത്തിയ മഴ സംസ്ഥാന തലസ്ഥാനത്തെ ദുരന്തഭൂമിയാക്കി മാറ്റി. കഴിഞ്ഞ ദിവസം നഗരത്തിലുടനീളം പെയ്ത കനത്ത ആലിപ്പഴ വർഷത്തിലും കാറ്റിലും ഇടിമിന്നലിലും പെട്ട് വിവിധയിടങ്ങളിലായി ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കടുത്ത വരൾച്ചയ്ക്ക് ശമനമുണ്ടായതിൽ നഗരവാസികൾക്ക് സന്തോഷമുണ്ടെങ്കിലും പേമാരി വിതച്ച നാശനഷ്ടങ്ങൾ ജനങ്ങളെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ശക്തമായ കാറ്റിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതും അണ്ടർപാസുകളിൽ വെള്ളം നിറഞ്ഞതും ഗതാഗത സംവിധാനത്തെ പൂർണ്ണമായും താറുമാറാക്കി. ഇന്നലെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഇന്നും പലയിടങ്ങളിലും തുടരുകയാണ്.…
Read Moreബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു
ബെംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച സംഭവത്തി ദുരന്തസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി വളപ്പിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മതിലിനോട് ചേർന്ന് മണൽ കൂട്ടിയിട്ടിരുന്നതായും മുഖ്യമന്ത്രി നിരീക്ഷിച്ചു. മണൽ കൂനയുടെ സമ്മർദ്ദമാണോ മതിൽ തകരാൻ കാരണമെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, അപകടം പ്രകൃതിക്ഷോഭം മൂലമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ഉപമുഖ്യമന്ത്രി…
Read Moreബെംഗളൂരുവിൽ 18 ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില
ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ബെംഗളൂരു നഗരത്തിൽബുധനാഴ്ച വൈകുന്നേരം ശക്തമായ ആലിപ്പഴ വീഴ്ചയും മഴയുമെത്തി. നഗരത്തിലെ പല തെരുവുകളിലും ഐസ് കട്ടകൾ നിറഞ്ഞ നിലയിലായിരുന്നു. സമീപകാല ചരിത്രത്തിലൊന്നും ഇത്ര ശക്തമായ ആലിപ്പഴ വീഴ്ച കണ്ടിട്ടില്ലെന്ന് നഗരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മഴയെത്തുടർന്ന് നഗരത്തിലെ കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ താഴ്ന്ന് 18 ഡിഗ്രി സെൽഷ്യസിലെത്തി. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റാണ് മഴയ്‌ക്കൊപ്പം നാശനഷ്ടങ്ങൾ വിതച്ചത്. വൈകുന്നേരം 5:30 വരെയുള്ള കണക്കനുസരിച്ച് നഗരത്തിൽ 80 മില്ലിമീറ്റർ മഴ ലഭിച്ചു. എച്ച്.എ.എൽ (HAL) വിമാനത്താവള പരിസരത്ത് 30…
Read Moreബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കിയ പ്രളയക്കെടുതിക്ക് പിന്നാലെ നഗരത്തിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയുണ്ടായ മഴക്കെടുതികളിൽ നഗരത്തിൽ ഇതിനകം ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരം മേഘാവൃതമായിരിക്കുമെന്നും വൈകുന്നേരത്തോടെയോ രാത്രിയിലോ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗരത്തിന്റെ തെക്ക്, കിഴക്കൻ മേഖലകളിലാകും മഴയുടെ തീവ്രത കൂടുതൽ അനുഭവപ്പെടുക. തെക്കൻ ബെംഗളൂരുവിലെ ജെ.പി നഗർ, ജയനഗർ, ബന്നാർഘട്ട റോഡ്, ബി.ടി.എം ലേഔട്ട് എന്നിവിടങ്ങളിലും, കിഴക്കൻ മേഖലയിലെ വൈറ്റ്ഫീൽഡ്, മാറത്തഹള്ളി, എച്ച്.എസ്.ആർ…
Read Moreബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: കനത്ത വേനൽച്ചൂടിന് ബെംഗളൂരു നഗരത്തിൽ ബുധനാഴ്ച വൈകുന്നേരം ശക്തമായ ആലിപ്പഴ വീഴ്ചയും റെക്കോർഡ് മഴയും രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നഗരത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയെന്ന 23 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. രാത്രി 8:30 വരെയുള്ള കണക്കനുസരിച്ച് നഗരത്തിൽ 110 മില്ലിമീറ്റർ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. 2001 ഏപ്രിൽ 19-ന് രേഖപ്പെടുത്തിയ 108.6 മില്ലിമീറ്റർ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകളിൽ വെളുത്ത ഐസ് കട്ടകൾ നിറഞ്ഞ നിലയിലായിരുന്നു. മണിക്കൂറിൽ…
Read Moreയുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
ബെംഗളൂരു: പുതിയ ഓർഡർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവിനെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി. കോലാർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബീഡി കോളനിയിലെ താമസക്കാരനായ സൽമാൻ പാഷ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ റാഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഫ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഏർപ്പെട്ടിരുന്ന സൽമാൻ പാഷയെ ഏപ്രിൽ 27-ന് രാത്രി 11:30-ഓടെയാണ് പരിചയക്കാരായ ചിലർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. പുതിയ സോഫയുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും അളവെടുക്കാൻ വരണമെന്നും പറഞ്ഞാണ് ഇവർ സൽമാനെ ഓട്ടോയിൽ കയറ്റിയത്. തുടർന്ന് എപിഎംസി മാർക്കറ്റിന്…
Read Moreബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ഡൽഹി: ബെംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിലെ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ മതിൽ തകർന്നാണ് ദാരുണമായ അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു കുട്ടിയുൾപ്പെടെ ഏഴുപേരാണ് അപകടത്തിൽ മരണപ്പെട്ടത്. കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീഴുമ്പോൾ സമീപത്തുണ്ടായിരുന്നവർ ഇതിനടിയിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലുണ്ടായ ഈ അപകടം…
Read Moreബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
ബെംഗളൂരു: ബുദ്ധപൂർണിമ പ്രമാണിച്ച് മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിരോധനം ഏർപ്പെടുത്തി. ഗൗതമ ബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമയോടുള്ള ആദരസൂചകമായാണ് ഈ നടപടി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ കശാപ്പുശാലകളും മാംസവിൽപ്പന ശാലകളും അന്നേ ദിവസം പൂർണ്ണമായും അടച്ചിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജി.ബി.എ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ എക്സിലൂടെ (X) അറിയിച്ചു. പൗരന്മാർ നിർദ്ദേശങ്ങളോട്…
Read More