പക്കവട വാങ്ങാൻ ഭർത്താവ് പോയി; ബസ് സ്റ്റാൻഡിൽ നിന്ന് നവവധുവിനെ കാണാതായി

ബസ് സ്റ്റാൻഡിൽ വെച്ച് കഴിക്കാൻ ലഘുഭക്ഷണം വാങ്ങാൻ ഭർത്താവ് പോയ നേരത്ത് പത്തൊൻപതുകാരിയായ നവവധു അപ്രത്യക്ഷയായി. മാർച്ച് 9-ന് ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് വിചിത്രമായ തിരോധാനം നടന്നത്.

അമ്രോഹ സ്വദേശിയായ പ്രീതം സിംഗും ഭാര്യ റിംജിമും (18) കൂടി യുവതിയുടെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഹോളി ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയതായിരുന്നു പ്രീതം. യാത്രക്കിടെ മറ്റൊരു ബസ് മാറിക്കയറാനായി ഇവർ ബിലാരി ബസ് സ്റ്റാൻഡിൽ ഇറങ്ങി.

  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ബസ് കാത്തുനിൽക്കുന്നതിനിടെ തനിക്ക് വിശക്കുന്നുണ്ടെന്നും പക്കവട (Pakodas) വേണമെന്നും റിംജിം ഭർത്താവിനോട് ആവശ്യപ്പെട്ടു. ഭാര്യയുടെ ആഗ്രഹപ്രകാരം പ്രീതം തൊട്ടടുത്തുള്ള കടയിലേക്ക് പോയി. മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം വാങ്ങി തിരിച്ചെത്തിയപ്പോൾ കണ്ടത് ഭാര്യയെ അവിടെ കാണാനില്ലെന്നായിരുന്നു.

ആദ്യം പരിസരത്തെവിടെയെങ്കിലും പോയതാകുമെന്ന് കരുതി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബസ് സ്റ്റാൻഡിലുള്ളവരോട് ചോദിച്ചെങ്കിലും ആരും അവളെ കണ്ടിരുന്നില്ല.

കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. തന്റെ ഭാര്യ സ്വന്തം ഗ്രാമത്തിലെ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതാകാമെന്നാണ് പ്രീതം പോലീസിനോട് പറഞ്ഞിരിക്കുന്നത്. യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
[masterslider id="10"]

Related posts

Click Here to Follow Us