വിപണിയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു! കർഷകർ ദുരിതത്തിൽ

ബെംഗളൂരു: മികച്ച ഗുണനിലവാരമുള്ള ‘കെമ്പു സുന്ദരി’ തക്കാളിയുടെ വിളവെടുപ്പിന് പേരുകേട്ട കോലാർ-ചിക്കബെല്ലാപൂർ ജില്ലകളിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു. ചിക്കബെല്ലാപൂർ എപിഎംസി (APMC) വിപണിയിൽ 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് വെറും 110 രൂപ മാത്രമാണ് നിലവിലെ വില. ഉൽപ്പാദനച്ചെലവ് പോലും ലഭിക്കാത്ത ഈ വിലയിടിവ് കർഷകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

അന്തർസംസ്ഥാന വിപണികളിൽ ഡിമാൻഡ് കുറഞ്ഞതാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ മൊത്തവ്യാപാര വിപണിയിൽ വില ഇടിഞ്ഞിട്ടും ചില്ലറ വിൽപനയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ചില്ലറ വ്യാപാരികൾ അഞ്ച് കിലോ തക്കാളിക്ക് 100 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ വിലക്കുറവ് ആശ്വാസകരമാണെങ്കിലും കർഷകർക്ക് ഇത് കനത്ത തിരിച്ചടിയാവുകയാണ്.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

തക്കാളിക്ക് സർക്കാർ ഉടൻ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. വിലയിടിവ് തടയാൻ ശാസ്ത്രീയമായ സംഭരണ സംവിധാനങ്ങൾ വേണമെന്നും കർഷകർ പറയുന്നു. കഴിഞ്ഞ സീസണുകളിൽ മികച്ച വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പച്ചക്കറി വിപണിയിൽ ഈ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഇരട്ട ജില്ലകളിലെ കർഷകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts