വിപണിയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു! കർഷകർ ദുരിതത്തിൽ

ബെംഗളൂരു: മികച്ച ഗുണനിലവാരമുള്ള ‘കെമ്പു സുന്ദരി’ തക്കാളിയുടെ വിളവെടുപ്പിന് പേരുകേട്ട കോലാർ-ചിക്കബെല്ലാപൂർ ജില്ലകളിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു. ചിക്കബെല്ലാപൂർ എപിഎംസി (APMC) വിപണിയിൽ 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് വെറും 110 രൂപ മാത്രമാണ് നിലവിലെ വില. ഉൽപ്പാദനച്ചെലവ് പോലും ലഭിക്കാത്ത ഈ വിലയിടിവ് കർഷകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

അന്തർസംസ്ഥാന വിപണികളിൽ ഡിമാൻഡ് കുറഞ്ഞതാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ മൊത്തവ്യാപാര വിപണിയിൽ വില ഇടിഞ്ഞിട്ടും ചില്ലറ വിൽപനയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ചില്ലറ വ്യാപാരികൾ അഞ്ച് കിലോ തക്കാളിക്ക് 100 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ വിലക്കുറവ് ആശ്വാസകരമാണെങ്കിലും കർഷകർക്ക് ഇത് കനത്ത തിരിച്ചടിയാവുകയാണ്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

തക്കാളിക്ക് സർക്കാർ ഉടൻ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. വിലയിടിവ് തടയാൻ ശാസ്ത്രീയമായ സംഭരണ സംവിധാനങ്ങൾ വേണമെന്നും കർഷകർ പറയുന്നു. കഴിഞ്ഞ സീസണുകളിൽ മികച്ച വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പച്ചക്കറി വിപണിയിൽ ഈ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഇരട്ട ജില്ലകളിലെ കർഷകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും
[masterslider id="10"]

Related posts