കേരളത്തിലെ സർക്കാർ ഡോക്ടർമാർക്ക് 10000 രൂപാ വരെ ശമ്പള വർദ്ധനവ്

ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്കാണ് സ്പെഷ്യൽ അലവൻസ്. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് ഉത്തരവിട്ടത്. ശമ്പള വർദ്ധനവ്  അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു. ഇക്കഴിഞ്ഞ 13ാം തീയതി മുതൽ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സർക്കാർ ചർച്ച നടത്തി സമരത്തിൽ നിന്ന് ഡോക്ടർമാരെ പിന്തിരിപ്പിച്ചിരുന്നു. സമവായ നീക്കമെന്ന നിലയിലാണ് ഡോക്ടർമാരുടെ…

Read More

ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് കയറി പിടിക്കും; ഒടുവിൽ പിടിയിലായി

കൊച്ചി: കൊച്ചി നഗരത്തിലെ ഇടവഴികളിൽ മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗിക അക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്.നാണക്കേട് ഭയന്ന് ഇരകളായവർ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ അന്വേഷണത്തിലാണ് വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക്…

Read More

ശ്രദ്ധയ്ക്ക്; ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; പണം ക്രെഡിറ്റ് ആകില്ല; സംഭവം ഇങ്ങനെ

വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് ജില്ലയിൽ വ്യാപകമാകുന്നു. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. യഥാർഥ യുപിഐ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളതാണ് ഈ ‘ഡ്യൂപ്ലിക്കേറ്റ്’ ആപ്പുകൾ.  ചിലർ ഇത്തരം വ്യാജ ആപ്പുകളാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  ഇത്തരം ആപ്പുകളിൽ എത്ര…

Read More

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് ∙ ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു വയസ്സുകാരനുമായി വീടിനു പുറത്തേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും…

Read More

ശബരിമല സ്വർണ്ണക്കൊള്ള; പോറ്റി തിരിച്ചെത്തിയത് ഡ്യൂപ്ലിക്കേറ്റ് പാളി; എസ് ഐ ടി ശാസ്ത്രീയ പരിശോധനാ ഫലത്തിൽ സൂചന

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. തന്ത്രിയുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ ടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. 1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം…

Read More

പൗരബോധം ഇല്ലെന്ന് വീണ്ടും തെളിയിക്കുന്നു; പുത്തൻ വന്ദേഭാരത് സ്ലീപ്പറിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ് യാത്രക്കാർ

വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽനിന്നുള്ള വിഡിയോ വൈറലാകുന്നു. യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങൾ നിലത്തെറിഞ്ഞ നിലയിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തിന് അഭിമാനമായ പുത്തൻ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ ഏറെ പ്രതിഷേധമാണ് ഉയരുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിലത്തായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷണ പൊതികളും സ്പൂണുകളും വിഡിയോയിൽ കാണാനാവും. യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുതിയ ട്രെയിനിന്റെ ശോഭകെടുത്തുമെന്നാണ് വിഡിയോയ്ക്കുള്ള പ്രതികരണങ്ങളിലുള്ളത്.…

Read More

70% കിടക്കകള്‍ ബിപിഎൽകാർക്ക് ഉൾപ്പെടുത്തി നഗരത്തില്‍ 1000 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രി വരുന്നു

ബെംഗളൂരു: നഗരത്തില്‍ 1000 കിടക്കകളുളള സൂപ്പര്‍ സ്‌പെഷ്യാല്‍റ്റിആശുപത്രി നിര്‍മിക്കാന്‍ അസിം പ്രേംജി ഫൗണ്ടേഷനുമായി സര്‍ ക്കാര്‍ കരാറിലേര്‍പ്പെട്ടു. ആശുപത്രി നിര്‍മാണത്തിനു ഫൗണ്ടേഷന്‍ 1000 കോടി ചെല വഴിക്കും. ഓരോ വര്‍ഷവും ആശു പ്രതിയുടെ ചെലവിനു 400 കോ ടി രൂപ വീതവും നല്‍കും. നിം ഹാന്‍സിനു സമീപം നിര്‍മിക്കുന്ന ആശുപ്രതിയില്‍ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം തുടങ്ങി എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളും നടത്തും. 70% കിടക്കകള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായി രിക്കും. ബാക്കി സര്‍ക്കാര്‍ ആശു പ്രതികളിലെ നിരക്കിലായിരിക്കും അനുവദിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ,…

Read More

ചാര്‍ജ് 5% കൂട്ടാന്‍ നീക്കം; മെട്രോ ആഡംബരമല്ല, ആവശ്യം; പ്രതിഷേധം ശക്തമാകുന്നു

ബെംഗളുരു: അടുത്ത മാസം നമ്മ മെട്രോ ചാര്‍ജ് 5% കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചാര്‍ജ് വര്‍ധനയുമായി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) മുന്നോട്ടു പോയാല്‍ യാത്രക്കാരെ പങ്കെടുപ്പിച്ചു പ്രതിഷേധം സംഘടിപ്പിക്കുമെന്നു തേജസ്വി സൂര്യ എംപി അറി യിച്ചു. മെട്രോ അടിസ്ഥാന ആവ ശ്യമാണെന്നും ആഡംബരമല്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കമ്മിറ്റി വേണമെന്നാവശ്യം പകല്‍കൊള്ളയ്ക്കാണു ശ്രമിക്കുന്നതെന്നു പറഞ്ഞ തേജസ്വി സൂര്യ ചാര്‍ജ് വിലയിരുത്താന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നു മു ഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലെ വര്‍ധനയ്ക്കുശേഷം രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയാണിതെന്നും എംപി…

Read More

പൗരബോധം ഇല്ലാതെ നാട്ടിലെ ജനങ്ങൾ; മാലിന്യം വലിച്ചെറിയുന്നത് റോഡിലേക്ക്; ചോദ്യം ചെയ്‌താൽ നടുവിരൽ കാണിച്ച് ആക്ഷേപം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, പൗരന്മാർ ബെംഗളൂരുവിലെ തെരുവുകളിൽ മാലിന്യം തള്ളുന്നത് തുടരുന്നു. വീടുകൾക്ക് മുന്നിൽ മാലിന്യം നിക്ഷേപിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന രീതിയിലേക്ക് അവർ എത്തിയിരിക്കുകയാണ്. മാലിന്യം ഇടരുതെന്ന് ആവശ്യപ്പെട്ട ഒരു പൗരനോട് ഒരാൾ നടുവിരൽ കാണിച്ച ആക്ഷേപിച്ചു. സംഭവം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, സംഭവം എപ്പോൾ, എവിടെയാണ് നടന്നതെന്ന് ഉടനടി അറിയില്ല. ടൊയോട്ട ഇന്നോവ കാറിൽ (KA 41 P 1473) എത്തിയ വ്യക്തി റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടു. വഴിയാത്രക്കാണ് സംഭവം ചോദ്യം…

Read More

എല്ലൊടിച്ച് നഗരറോഡുകള്‍; കുഴിയില്‍ സ്‌കൂട്ടര്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ ശസ്ത്രക്രിയയ്ക്ക് ചെലവായത് 1.25 ലക്ഷം

ബെംഗളുരു നഗര റോഡുകളിലെ കുഴികള്‍ മിക്കതും ഇനിയും നികത്തിയിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ ചാടി യാത്രക്കാര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ ദിവസം മഹാദേവപുരയില്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ തോളിനു ഗുരുതരമായി പരുക്കേറ്റു. ഐടി ജീവനക്കാരനായ ശ്രീധറി നാണു പരുക്കേറ്റത്. സിഡിപി റോഡിലെ കുഴിയിലാണ് സ്‌കൂട്ടര്‍ വീണത്. കഠിനമായ വേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ 1.25 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ടു മാസം വിശ്രമവും നിര്‍ദേശ ച്ചിട്ടുണ്ട്. 6 മാസത്തെ ചികിത്സ…

Read More
Click Here to Follow Us