അലന്ദ് മണ്ഡലത്തിലെ വോട്ടുകവർച്ച; മുൻകൂർജാമ്യം നേടി ബിജെപി മുൻ എംഎൽഎ

ബെംഗളൂരു : കർണാടകത്തിലെ വോട്ടുകവർച്ചക്കേസിൽ ആരോപണവിധേയരായ ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറും മകൻ ഹർഷ ഗുട്ടേദാറും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽനിന്നു മുൻകൂർജാമ്യം നേടി.

കലബുറഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തിൽ വ്യാജരേഖയുണ്ടാക്കി വോട്ടർപട്ടികയിൽനിന്നു വോട്ടുകൾ തള്ളാൻ ശ്രമം നടത്തിയെന്നാണ് കേസ്.

കലബുറഗിയിലെ ഒരു ഡേറ്റാ സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ഓരോ വോട്ടും തള്ളാൻ 80 രൂപ നിരക്കിൽ ഡേറ്റാ സെന്ററിന് നൽകിയെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

സുഭാഷ് ഗുട്ടേദാറിന്റെ വീട്ടിലും മറ്റിടങ്ങളിലും നടത്തിയ പരിശോധനയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തതിനുപിന്നാലെയാണ് വോട്ടുകവർച്ചയുടെ വിവരങ്ങൾ എസ്‌ഐടി പുറത്തുവിട്ടത്.

സുഭാഷ് ഗുട്ടേദാറിന്റെ മകൻ ഹർഷ ഗുട്ടേദാറിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു. കേസിൽ ഇവരെ അറസ്റ്റുചെയ്തേക്കുമെന്ന് അഭ്യൂഹമുയർന്നതിനെത്തുടർന്നാണ് കോടതിയെ സമീപിച്ച് മുൻകൂർജാമ്യം നേടിയത്.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts