ഡിന്നറിന് വിളിച്ചു വരുത്തി മകനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന് അമ്മയും കാമുകനും

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദേഹത്തില്‍ നിന്നും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്. അമ്മയുടെയും കാമുകന്റെയും ബന്ധത്തെ എതിര്‍ത്തതിന് 23കാരനായ മകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

പ്രദീപ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 26 ന് കാണ്‍പൂര്‍-ഇറ്റാവ ഹൈവേയില്‍ ഒരു കാറിനുള്ളില്‍ വെച്ചാണ് സംഭവം നടന്നത്. കൃത്യം നടത്തിയ അമ്മ മായങ്കയുടെയും കാമുകന്‍ ഇഷു കത്യാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്

പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് 23കാരന്റെ പിതാവിന്റെ മരണശേഷം മായങ്ക്, ഇഷു കത്യാര്‍ എന്ന യുവാവുമായി അടുത്തിലായി. ഇത് മകന്‍ പ്രദീപ് ശര്‍മ്മ ശക്തമായി എതിര്‍ത്തു.

തുടര്‍ന്ന് ഇരുവരും മകനില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കാന്‍ പോകുകയും, പ്രദീപ് ജോലി ആവശ്യങ്ങള്‍ക്കായി ആന്ധ്രാപ്രദേശിലേക്കും മാറി.

  പഴകിയ സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ബെംഗളൂരുവിൽ 27-കാരി ആത്മഹത്യ ചെയ്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us