ബെംഗലളൂരു: സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുളള സര്‍ക്കാര്‍ നയം അംഗീകരിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് മുന്നറിയിപ്പ് നല്‍കി.
പുതിയ നയപ്രകാരം സ്ത്രീകള്‍ക്ക് മാസത്തില്‍ ഒന്ന് വീതമേ വര്‍ഷത്തില്‍ 12 അവധികള്‍ ഒരുമിച്ചെടുക്കാനും അവസരമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.
ശംബളത്തോടെ മാസത്തില്‍ ഒന്ന് വീതം ആര്‍ത്തവാവധി കഴിഞ്ഞ ദിവസം മന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നു. കമ്പനികള്‍ ഇതിനെ ഒരു വെറുമൊരു നയമായി മാത്രം കാണാതെ മനുഷത്വപപമായ നീക്കമായി വിലയിരുത്തണം.
ആര്‍ത്തവ അവധികാരണം കമ്പനികളില്‍ ഇനുമുതല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മടിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം തളളി.
നയത്തിന്റെ ഗുണദോഷങ്ങള്‍ വരും ദിവസങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.