നോവായി അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം.

ഓരോ മലയാളിയുടെയും മനസിൽ നോവായി ഷിരൂർ ഇന്നും അവിശേഷിക്കുന്നു. ഇവിടെയാണ് അർജുനെ എന്നെന്നേക്കുമായി നഷ്‌ടമായത്.

ദുരന്തത്തിനു ഇന്നേക്ക് ഒരാണ്ട് തികയുമ്പോഴും ഷിരൂരും അർജുനും മായാതെ കിടപ്പുണ്ട് ഓരോ മലയാളിയുടെയും മനസിൽ.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഒൻപത് പേരെയാണ് അന്ന് മരണം കവർന്നത്. ശക്തമായ മഴയെ തുടർന്ന് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലിൽ അർജുനൊപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളും മരിച്ചു.

ഗംഗാവലി പുഴയിൽ 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.

72-നാൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷവും രണ്ട് പേരെ കണ്ടെത്താനായില്ല. ഷിരൂർ ഒരു വലിയ പാഠമായിരുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ മാധ്യമങ്ങളൊടെ പറഞ്ഞു.
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts