അഞ്ച് കടുവകളുടെ മരണം: മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: മലേമഹദേശ്വര വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾ ചത്ത നിലയിൽ കണ്ടെത്തിയതിന് കാരണം വിഷബാധയാണെന്ന് കണ്ടെത്തി . എന്നാൽ ആരാണ് അവയ്ക്ക് വിഷം കൊടുത്തതെന്ന് അറിയില്ലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസും വനംവകുപ്പ് വൃത്തങ്ങളും മാധ്യമങ്ങളോട് പറഞ്ഞു . സംഭവുമായി ബന്ധപ്പെട്ട മാഡ എന്ന മധുരജു, നാഗരാജ്, കൂനപ്പ എന്നിവരെ അറസ്റ്റ് ചെയ്തു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നിലവിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

  മകൾ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത്‌ കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്തു 

മധുരാജു എന്ന മാധവന്റെ ഉടമസ്ഥതയിലുള്ള കെഞ്ചി എന്ന പശുവിനെ ഒരു കടുവ കൊന്നു. മാധവ നാഗരാജിനോട് തന്റെ വേദന പറഞ്ഞു. പിന്നീട്, പശുവിനെ കൊന്ന കടുവയെ കൊല്ലാൻ ഇരുവരും തീരുമാനിച്ചു.

അതിനാനായാണ് കടുവയെ കൊല്ലാൻ അവർ കീടനാശിനി നൽകിയത്. കടുവകളെ കൊല്ലാൻ ഗൂഢാലോചന നടത്തിയ പ്രതിയെ കൂനപ്പ സഹായിച്ചിരുന്നു.

നാഗരാജ് ചത്ത പശുവിൽ വിഷം ചേർത്തു. അടുത്ത ദിവസം വിഷം കലർന്ന പശുവിന്റെ മാംസം കഴിച്ച് കടുവക്കുട്ടികൾ ചത്തു. . ചോദ്യം ചെയ്യലിൽ പ്രതികൾ ഓരോന്നായി സത്യം വെളിപ്പെടുത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും ഇനി സൗജന്യ ആരോഗ്യപരിശോധന നൽകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷം; തിക്കിലും തിരക്കിലും മരണം11 ആയി ഉയര്‍ന്നു ; പരിക്കേറ്റ പലരുടെയും നില ഗുരുതരം; മരണ സംഖ്യ ഉയരാൻ സാധ്യത

Related posts

Click Here to Follow Us