ബെംഗളൂരു: നിർത്താതെ പെയ്യുന്ന മഴ നഗരത്തിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിച്ചു . ഇന്നലെ സില്ലുവിൽ മതിൽ ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു . ഇതിനു പിന്നാലെ ബിടിഎം ലേഔട്ടിലെ രണ്ടാം ഘട്ടത്തിലെ പാല്യയിൽ മഴയെ തുടർന്ന് രണ്ട് പേർ കൂടി മരിച്ചു. മധുവൻ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 55 വയസ്സുള്ള മനോഹർ കാമത്ത്, നേപ്പാളിൽ നിന്നുള്ള 9 വയസ്സുള്ള ദിനേശ് എന്നിവരാണ് മരിച്ചത്. മഴ കാരണം മധുവിന്റെ അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റ് വെള്ളത്തിനടിയിലായി. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മനോഹർ കാമത്തും ദിനേശും…
Read MoreMonth: May 2025
ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നു: മടിവാള അയ്യപ്പ അടിപ്പാത ഉപയോഗിക്കരുത്; പലയിടത്തും ഗതാഗത തടസ്സം, ഗതാഗത മുന്നറിയിപ്പ് ഇതാ
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നു . മജസ്റ്റിക്, കെ.ആർ. മാർക്കറ്റ്, ജയനഗർ, ചാമരാജ്പേട്ട്, ബനശങ്കരി, ശാന്തിനഗർ, വിജയനഗർ, ചന്ദ്ര ലേഔട്ട്, രാജാജിനഗർ, ആർ.ടി. നഗർ, ഹെബ്ബാള്, മല്ലേശ്വരം, കോറമംഗല, കാമാക്ഷിപാളയ, സുങ്കടക്കാട്ടെ, നാഗരബാവി, യശ്വന്ത്പൂർ, പീനിയ, ബിടിഎം ലേഔട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇന്നലെ രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയാണ്. ഈ പ്രദേശങ്ങളിൽ ചിലതിൽ ചൊവ്വാഴ്ച രാവിലെയും കനത്ത മഴ പെയ്തു. ഇതുമൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്നു. ബെംഗളൂരുവിലെ ഏതൊക്കെ റോഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്? ജയദേവ ആശുപത്രിയിൽ നിന്ന് ഈസ്റ്റ്…
Read Moreബസിൽനിന്ന് തെറിച്ചുവീണ് കൈക്കുഞ്ഞ് മരിച്ചു
ബ്രേക്കിട്ടപ്പോൾ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് കൈക്കുഞ്ഞ് മരിച്ചു. അച്ഛന്റെ മടിയിലിരിക്കുകയായിരുന്ന കുട്ടി ബസിന്റെ പടിക്കെട്ടിലേക്കും അവിടെനിന്ന് റോഡിലേക്കും വീഴുകയായിരുന്നു. ബസ് നിർത്തി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സേലത്തുനടന്ന സംഭവത്തിൽ ധർമപുരി സ്വദേശിയായ രാജദുരൈയുടെ ഒമ്പതുമാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. കോയമ്പത്തൂരിൽ കെട്ടിടനിർമാണത്തൊഴിലാളിയായ രാജദുരൈ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ സ്വന്തം സ്ഥലമായ ധർമപുരിയിൽ പോയതിനുശേഷം സർക്കാർ ബസിൽ മടങ്ങുന്നതിനിടെയാണ് അപകടം. കൈക്കുഞ്ഞിനെ കൂടാതെ ഭാര്യ മുത്തുലക്ഷ്മിയും ഏഴുവയസ്സുകാരിയായ മകളും രാജദുരൈയ്ക്ക് ഒപ്പമുണ്ടായിരുന്നു. വാതിലിനുനേരേയുള്ള സീറ്റിലായിരുന്നു ഇവർ ഇരുന്നത്.
Read Moreതെരുവുനായകളുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
ബെംഗളൂരു : കർണാടകത്തിലെ ഗദഗിൽ തെരുവുനായകളുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഗദഗിലെ ഗജേന്ദ്രഘട്ടിൽ താമസിക്കുന്ന പ്രേമാ ശരണപ്പ ചോളിൻ (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്ത് പൂക്കൾപറിക്കാനായി പോയപ്പോഴാണ് ഒരുപറ്റം നായകൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ പ്രേമ നിലത്തുവീണുപോയി. തുടർന്ന് നായകൾ ഇവരുടെ ശരീരമാസകലം കടിച്ച് പരിക്കേൽപ്പിച്ചു. രക്തംവാർന്നൊഴുകുന്നനിലയിൽ പ്രദേശത്തെ സർക്കാർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രേമയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുമുൻപിലെ ദേശീയപാതയിൽ വാഹനങ്ങൾതടഞ്ഞ് പ്രതിഷേധിച്ചു. തെരുവുനായകളെ നിയന്ത്രിക്കാൻ നടപടിസ്വീകരിക്കാത്ത ഗദഗ് മുനിസിപ്പൽ ഭരണകൂടത്തിന്റെ അനാസ്ഥയാണ് സ്ത്രീയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു…
Read Moreസ്ത്രീയുടെ നേരെ സ്വകാര്യ ഭാഗങ്ങൾ കാണിച്ച വൈസ് പ്രസിഡന്റിനെ ബിജെപിയിൽ നിന്ന് പുറത്താക്കി
ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ ഇഡ്കിടു ഗ്രാമത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്റെ സ്വകാര്യ ഭാഗങ്ങൾ ഒരു സ്ത്രീക്ക് മുന്നിൽ പരസ്യമായി പ്രദർശിപ്പിക്കുകയും തന്റെ വികൃതികൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നടപടി. റോഡ് തർക്കവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മനാഭ സഫല്യ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുവെന്നാണ് ആരോപണം. വീട്ടിൽ ഗേറ്റ് സ്ഥാപിച്ചതിനെ ചോദ്യം ചെയ്തപ്പോൾ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ച പദ്മനാഭ സപാല്യയ്‌ക്കെതിരെ യുവതി വിട്ട്‌ല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.…
Read Moreസിദ്ധരാമയ്യ സർക്കാരിന്റെ രണ്ടാംവാർഷികം ഇന്ന്; സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
ബെംഗളൂരു : കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ചൊവ്വാഴ്ച രണ്ട് വർഷം പൂർത്തിയാക്കും. രണ്ടാം വാർഷികാഘോഷം വിജയപുര ജില്ലയിലെ ഹൊസപേട്ടിൽ നടക്കും. സമ്മേളനത്തിൽ 1,11,111 പേർക്ക് ഭൂമിയുടെ രേഖകൾ കൈമാറും. സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാടോടി ജീവിതം നയിച്ചുവന്നവരുൾപ്പെടെയുള്ള ഗ്രാമീണ കർഷകർക്കാണ് ഭൂമിയുടെ കൈവശാവകാശരേഖ നൽകുന്നത്. നേരത്തെ രാഹുൽ ഗാന്ധി ഇവിടം സന്ദർശിച്ചപ്പോൾ ഗ്രാമീണകർഷകർക്ക് നൽകിയ വാഗ്ദാനമായിരുന്നു ഭൂമിയുടെ രേഖകൾ കൈമാറുമെന്നത്. സാധനാ സമാവേശ എന്ന പേരിൽ നടത്തുന്ന സമ്മേളനത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ,…
Read Moreകേരളത്തിൽ കനത്ത മഴയും ഇടിമിന്നലും തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരും. ഇന്ന് നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ…
Read Moreകാണാതായ 3 വയസുകാരിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നും കണ്ടെത്തി
കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലിൽ നിർണായകമായത്. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെ കുട്ടി മറ്റക്കുഴിയിൽ നിന്നു…
Read Moreകനത്ത മഴ; നഗരത്തിൽ യെല്ലോ അലർട്ട്;3 മരണം; സിൽക്ക് ബോർഡും ശാന്തിനഗറും വെള്ളത്തിനടിയിൽ; എങ്ങും ഗതാഗതക്കുരുക്ക്.
ബെംഗളൂരു : കനത്തമഴയിൽ മുങ്ങിനഗരം. നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ ഇതുവരെ 3 മരണം. മഹാദേവ പുരയിൽ ഇസ്മോലമിറ്റഡ് കമ്പനിയിലെ മതിൽ തകർന്ന് വീണ് ജീവനക്കാരിയായ ശശികല (52)യാണ് മരിച്ചത്.ബി.ടി.എം. ലേ ഔട്ടിലെ എൻ എസ് പാളയിൽ രണ്ട് പേർ മോട്ടോർ പ്രവർത്തിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു. ശാന്തിനഗർ ബസ് സ്റ്റേഷന് സമീപം റോഡിൽ വെള്ളം കയറി. സിൽക്ക് ബോർഡ് ജംഗ്ഷനിൽ വെള്ളം കയറിയതിനാൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഈ മാസം 22 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. സംസ്ഥാനത്തെ 11…
Read Moreകോറമംഗലയിലെ ഹോട്ടലിനുമുൻപിലെ ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗർക്കെതിരെ മോശം പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിനുമുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കോറമംഗലയിലെ ജിഎസ് സ്യൂട്ട് ഹോട്ടലിന്റെ മാനേജർ കാസർകോട് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ്ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. മലയാളിയായ ഹോട്ടലുടമയെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. മഡിവാള പോലീസാണ് കേസന്വേഷിക്കുന്നത്. ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധമുയർത്തി. ഇതോടെ പോലീസ്…
Read More