ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ അക്രമസംഭവങ്ങൾ സർക്കാർ വളരെ ഗൗരവമായി കാണുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ദക്ഷിണ കന്നട ജില്ലയിലും, തീര മേഖലയിലും ഇനി സമാധാനം പുലരുമെന്ന് അദ്ദേഹം പറഞ്ഞു.
മംഗളൂരു സിറ്റി പൊലീസ് കമീഷണറെയും, ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റേണ്ട സാഹചര്യം തങ്ങൾക്ക് ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നും മാറ്റങ്ങൾ വേണമെന്ന് നാട്ടുകാരിൽനിന്ന് ആവശ്യമുയ ർന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാധാനം ഉറപ്പാക്കാൻ എല്ലാ കർശന നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി, പുതുതായി രൂപവത്കരിച്ച ‘വർഗീയ വിരുദ്ധ സേന’യുടെ വിന്യാസം സംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്തെന്നും കൂട്ടിച്ചേർത്തു.
ദക്ഷിണ കന്നടയിലെ കൊലപാതക പരമ്പരകൾക്ക് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന്, -‘ഞങ്ങൾ ഉറവിടം കണ്ടെത്തുകയാണ്, അതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയതിന് ശേഷം അതനുസരിച്ച് നടപടിയെടുക്കും’ എന്നായിരുന്നു മറുപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]