ചെന്നൈ : കൃത്യസമയത്ത് ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ ചെന്നൈയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാല്‍ ബുധനാഴ്ച കൃത്യസമയത്ത് ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം മക്കള്‍ ജോലിക്ക് പോയ ശേഷം വിനായകം ഭാര്യയുമായി വഴക്കുണ്ടാക്കുകയും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയുമായിരുന്നു. തുടർന്ന് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നതു കാണുകയായിരുന്നു. തുടർന്ന്…
Read MoreMonth: February 2025
ബെംഗളൂരുവില്‍ വീണ്ടും റാഗിങ്; 5 പേർ അറസ്റ്റിൽ
ബെംഗളൂരു: കശ്മീരില്‍ നിന്നുള്ള എംബിബഎസ് വിദ്യാര്‍ത്ഥികള്‍ ബെംഗളൂരുവില്‍ റാഗിങിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഇടപെടലിനു പിന്നാലെയാണ് അന്വേഷണം വേഗത്തിലായതും പ്രതികളെ അറസ്റ്റ് ചെയ്തതും. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ശ്രദ്ധയില്‍പെട്ട ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അനന്ത്‌നാഗ് സ്വദേശി ഹമിം ഗുലാം ഭട്ടിന് മര്‍ദനമേറ്റത്. കോളജ് വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിനിടെ ഹമിമും സീനിയര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായി. അന്നു രാത്രി…
Read Moreമദ്യത്തിന് പണം നല്‍യില്ല മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് താലിമാല തട്ടിയെടുത്തു
ബെംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് താലിമാല തട്ടിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കൊലപാതകശ്രമത്തിന് കേസെടുത്തു. ഇരയായ ജയലക്ഷ്മി കൂലിപ്പണിക്കാരിയായി ജോലി ചെയ്യുകയായിരുന്നു, മകന്‍ മഹേഷ് ് മദ്യപിക്കാന്‍ അവരില്‍ നിന്ന് പണം വാങ്ങുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ കൈവശം പണമില്ലെന്ന് അമ്മ പറയുകയും ഇതില്‍ പ്രകോപിതനായ മഹേഷ് അമ്മയെ കുത്തി താലിമാല എടുത്തുകൊണ്ടുപോകുകയും ചെയ്തു. നാട്ടുകാര്‍ ജയലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റി, നിലവില്‍ ചികിത്സയിലാണ്ു. ജ്ഞാനഭാരതി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read Moreപ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഉള്ള ഇഡ്ഡലി തയ്യാറാക്കൽ; ഭക്ഷണ ശാലകൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ബെംഗളൂരു : ഇഡ്ഡലിച്ചെമ്പിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചില ഭക്ഷണശാലകളിൽ കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുന്ന രീതിയിൽ ഇഡ്ഡലി തയ്യാറാക്കുന്നതായി പരാതി. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 24 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ എന്നിങ്ങനെ 254 ഇടങ്ങളിലായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചില സ്ഥലങ്ങളിൽ കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ചെമ്പിൽ വിരിച്ച് അതിനുമുകളിൽ മാവ് നിറച്ച് ഇഡ്ഡലി തയ്യാറാക്കുന്നെന്നായിരുന്നു പരാതി.
Read Moreയുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ
ബെംഗളൂരു: പരിചയക്കാരനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പരിചയക്കാരനായ ഒരാള്‍ തന്നെ ഹോട്ടലിന്‍റെ ടെറസിലേക്ക് കൊണ്ടു പോയി. അവിടെ വേറെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി നാലുപേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ…
Read Moreചാമുണ്ഡി മലയിലെ തീപ്പിടിത്തത്തിൽ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു
മൈസൂരു : ചാമുണ്ഡി മലയിൽ വെള്ളിയാഴ്ച തീപ്പിടിത്തമുണ്ടായി. ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. വരണ്ടതും കുറ്റിച്ചെടികളുള്ളതുമായ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു. മലയിലേക്കുള്ള സമീപന റോഡുകളിലൊന്നായ ബന്ദിപാല്യ, ഉത്തനഹള്ളി റോഡിന് സമീപത്തെ കാടുകളിലാണ് തീപിടിച്ചത്. വനംവകുപ്പും അഗ്നിരക്ഷാസേനയുമെത്തി വൈകീട്ടോടെ തീ നിയന്ത്രണവിധേയമാക്കി. ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചതെന്നും അപകടത്തിന്റെ വ്യാപ്തി ഇതുവരെ വിലയിരുത്തിയിട്ടില്ലെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബസവരാജു അറിയിച്ചു. തീ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Moreനഗരത്തിലെ ഗതാഗതക്കുരുക്കിനെപ്പറ്റി വിവാദ പരാമർശം: ഡി കെ ശിവകുമാർ കുരുക്കിൽ
ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെപ്പറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവനയെ ആയുധമാക്കി ബി.ജെ.പി. ബെംഗളൂരുവിലെ ഗതാഗക്കുരുക്കിന് രണ്ടോമൂന്നോ വർഷത്തിനുള്ളിലെങ്കിലും പരിഹാരമുണ്ടാക്കാൻ ദൈവംവിചാരിച്ചാൽപോലും കഴിയില്ലെന്നായിരുന്നു ഡി.കെ. ശിവകുമാർ പറഞ്ഞത്. ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് ശിവകുമാർ. വ്യാഴാഴ്ച ഒരുചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം നിസ്സഹായത വെളിപ്പെടുത്തിയത്. സർക്കാർ ആസൂത്രണംചെയ്ത പദ്ധതികൾ ശരിയായി നടപ്പാക്കേണ്ടതുണ്ടെന്നും ശരിയായആസൂത്രണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ രൂപരേഖ സർക്കാർ തയ്യാറാക്കിവരികയാണെന്നും പറഞ്ഞു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവില്ലെങ്കിൽ ഡി.കെ. ശിവകുമാർ മന്ത്രിസ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആവശ്യപ്പെട്ടു. ബെംഗളൂരുവിനെ സിങ്കപ്പൂരിന് സമാനമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ…
Read Moreകൃത്രിമ നിറം നൽകി വറുത്ത ഗ്രീൻ പീസ് വിൽക്കുന്നതിനെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ
ബെംഗളൂരു: കൃത്രിമ നിറം ചേർത്ത് വറുത്ത ഗ്രീൻ പീസ് വിൽക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നു വറുത്ത ഗ്രീൻ പീസ് തയ്യാറാക്കുന്നതിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്ന്, കർണാടകയിലുടനീളം വിൽക്കുന്ന ഗ്രീൻ പീസിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി സർക്കാർ ഭക്ഷ്യ ലബോറട്ടറികളിലേക്ക് (സംസ്ഥാന, ഡിവിഷണൽ ഫുഡ് ലബോറട്ടറികൾ) അയയ്ക്കാൻ ഭക്ഷ്യ സുരക്ഷാ, മരുന്ന് ഭരണ വകുപ്പ് സിഗ്നേച്ചറി ഓഫീസർമാർക്കും ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്തുടനീളം 70 ഗ്രീൻ പീസിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി ലബോറട്ടറിയിൽ…
Read Moreഐ.ടി. കമ്പനിയായ ഇൻഫോസിസിൽ പിരിച്ചുവിടലിൽ സമ്മർദമോ ഭീഷണിയോ ഇല്ലെന്ന് കമ്പനി ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ
ബെംഗളൂരു : ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ മൈസൂരു കാംപസിൽ ട്രെയിനികളെ പിരിച്ചുവിട്ടത് സമ്മർദമോ ഭീഷണിയോ ഉപയോഗിച്ചല്ലെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ഷാജി മാത്യു. ഇക്കാര്യം തൊഴിൽ വകുപ്പ് അധികൃതരോട് വിശദീകരിക്കുമെന്നും അദ്ദേഹും വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രവർത്തനമികവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലാണ് പിരിച്ചുവിടൽ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത്തവണ ട്രെയിനികളുടെ പ്രവർത്തന വിലയിരുത്തലിൽ പരാജയത്തിന്റെ തോത് കഴിഞ്ഞതവണത്തേക്കാൾ കൂടുതലായിരുന്നു. ട്രെയിനികളെ പരാജയപ്പെടുത്താൻ വേണ്ടി നടത്തിയ പരീക്ഷയായിരുന്നെന്ന ആരോപണം ശരിയല്ല. കമ്പനി അടുത്ത സാമ്പത്തികവർഷം 20,000 പേരെ പുതുതായി നിയമിക്കുന്നുണ്ട്. ഇതിൽ ഇവർക്ക്…
Read Moreഅയാൾ എന്നെ അബ്യൂസ് ചെയ്തു, കിടപ്പുമുറിയിലെ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി; നടൻ ബാലയ്ക്ക് എതിരെ എലിസബത്ത്
നടൻ ബാലയുടെ ഭാര്യ എന്ന ലേബലില്‍ ആയിരുന്നു എലിസബത്ത് കഴിഞ്ഞ കുറച്ചു നാളുകളായി അറിയപ്പെട്ടത്. ഡോക്ടറായ എലിസബത്ത് ബാലയുമായി പിരിഞ്ഞ ശേഷവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മില്‍ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത്. കോകിലയുമായുള്ള വിവാഹ ശേഷമാണ് രണ്ടാളും വേർ പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്. എന്നാല്‍ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങളോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. …
Read More