എൻജിനിയറിങ് കോളേജുകൾക്ക് ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനിയറിങ് കോളേജുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാൾ അറസ്റ്റിൽ.

പശ്ചിമബംഗാൾ ഡാർജിലിങ് സാൽബരി സ്വദേശി ദീപാഞ്ജൻ മിത്ര(48) ആണ് അറസ്റ്റിലായത്. ബെംഗളൂരു വി.വി.പുരം പോലീസ് ഡാർജിലിങ്ങിലെത്തിയാണ് ഇയാളെ പിടികൂടിയത്.

ഒക്ടോബർ നാലിനാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബി.എം.എസ്. കോളേജ് ഓഫ് എൻജിനിയറിങ്, എം.എസ്. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്.

  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം

ഇയാളുടെ ഇ-മെയിൽ വിലാസം കണ്ടെത്തിയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനുപുറമേ ബെംഗളൂരുവിലെ രണ്ട് സ്കൂളുകൾക്കും മംഗളൂരുവിലെ ഒരു സ്കൂളിനും പശ്ചിമബംഗാളിലെ ഏഴ് സ്കൂളുകൾക്കും ഇയാൾ വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായി മൊഴിനൽകിയെന്ന് പോലീസ് അറിയിച്ചു.

കൊമേഴ്‌സ് ബിരുദധാരിയായ ഇയാൾ സോഫ്റ്റ്‌വേർ കോഴ്‌സുകൾ പൂർത്തിയാക്കിയശേഷം വിവിധ കമ്പനികളിൽ ജോലിചെയ്തിട്ടുണ്ട്.

2017-ൽ ജോലി നഷ്ടമായി തൊഴിൽരഹിതനാണ്. എന്തിനാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇ-മെയിൽ ഹിസ്റ്ററി മായ്ച്ച നിലയിലാണെന്നും പോലീസ് പറഞ്ഞു.

  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

അടുത്തിടെ ബെംഗളൂരുവിലെ ഒട്ടേറേ സ്ഥാപനങ്ങളിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശങ്ങളെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു കേസിൽ തുമ്പുണ്ടാക്കാൻ പോലീസിനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ
[masterslider id="10"]

Related posts

Click Here to Follow Us