ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17 കാരി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ 

ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു.

തമിഴ്‌നാട് നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.

മൊബൈല്‍ ഫോണ്‍ ഷോപ്പിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രണ്ട് മാസം മുന്‍പ് പഠനം നിര്‍ത്തി.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ഗുളിക കഴിച്ചു.

ഇതോടെ പെണ്‍കുട്ടിക്ക് അമിത രക്തസ്രാവമുണ്ടായി. പെണ്‍കുട്ടിയെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ എലച്ചിപ്പാളയം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts