സിദ്ധരാമയ്യയുടെ ഭാര്യാസഹോദരനെ ചോദ്യംചെയ്ത് ലോകായുക്ത

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമിയിടപാടു കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമിയെ ലോകായുക്ത പോലീസ് ചോദ്യംചെയ്തു.

മൈസൂരു ലോകായുക്ത എസ്.പി. ടി.ജെ. ഉദേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. കേസിലെ നാലാം പ്രതിയായ ജെ. ദേവരാജുവും മല്ലികാർജുനസ്വാമിക്കൊപ്പമുണ്ടായിരുന്നു.

ഇരുവരെയും വ്യാഴാഴ്ച ലോകായുക്ത ചോദ്യംചെയ്യലിനായി വിളിപ്പിച്ചതായിരുന്നു.

  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിനടുത്ത് കെസരെ ഗ്രാമത്തിൽ 3.16 ഏക്കർ ഭൂമി വാങ്ങിനൽകിയത് മല്ലികാർജുന സ്വാമിയാണ്. മല്ലികാർജുന സ്വാമിക്ക് ഈ ഭൂമി വിൽപ്പനനടത്തിയത് ദേവരാജുവാണ്.

ഈ ഭൂമിയിടപാടിന്റെ നിയമസാധുതയാണ് പരാതിക്കാർ ചോദ്യംചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ.

ഈ ഭൂമിക്ക് പകരമായാണ് പാർവതിക്ക് മൈസൂരുവിലെ വിജയനഗരയിൽ വിലകൂടിയ സ്ഥലത്ത് മുഡ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചത്. ഭൂമിയിടപാടുകളിൽ സിദ്ധരാമയ്യയുടെ ഇടപെടലുണ്ടെന്നും അഴിമതിനടന്നെന്നുമാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us