എച്ച്. എസ്. ആർ. പി നമ്പർ പ്ലേറ്റ്; അവസാനതിയ്യതി നീട്ടി 

ബെംഗളൂരു: സംസ്ഥാനത്തെ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച്‌.എസ്.ആർ.പി) സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി. എച്ച്‌.എസ്.ആർ.പി കർണാടകയില്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിന് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സർക്കാർ സമയപരിധി നീട്ടിയ കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാർ തീയതി നീട്ടിയെങ്കിലും ഹർജിക്കാരന്റെ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് ജൂലൈ 25ലേക്ക്…

Read More

കോഴിക്കോട് ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരൻ മരിച്ചു 

കോഴിക്കോട്: മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ കട കത്തി പൊള്ളലേറ്റയാള്‍ മരിച്ചു. കടയിലെ ജീവനക്കാരൻ മലപ്പുറം പോരൂർ താളിയംകുണ്ട് ആറ്റുപുറത്ത് വീട്ടില്‍ ഖുതുബുദ്ദീൻ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ഓടെയാണ് മുതലക്കുളത്തെ ഡിവൈന്‍ ചായക്കടക്ക് തീപിടിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഖുതുബുദ്ദീനെ സ്വകാര്യ ആശുപത്രിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ തലേന്നാണ് ഖുതുബുദ്ദീൻ കടയില്‍ ജോലിക്കെത്തിയതെന്ന് പറയുന്നു. പിതാവ്: പരേതനായ അബ്ദുട്ടി. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷിർജാസ്, ഫാത്തിമ, നസീറ.

Read More

74 കാരന്റെ മരണം സിക്ക ബാധിച്ചെന്ന് സംശയം

Shigella_ VIRUS

ബെംഗളൂരു: ശിവമൊഗ്ഗയിൽ സിക്ക വൈറസ് ബാധിച്ച് സചികിത്സയിലായിരുന്ന 74 കാരൻ മരിച്ചു. ജൂൺ 21 ന് സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ വെള്ളിയാഴ്ചയാണ് മരിച്ചത്. നേരെത്തെ ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ സിക്ക ബാധയാണോ യഥാർത്ഥ മരണകാരണമെന്നത് ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്. രക്ത സാമ്പിളുകൾ ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല

Read More

ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ 

തൃശൂർ: ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ആണ് സംഭവം. മുല്ലക്കല്‍ വീട്ടില്‍ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച്‌ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തില്‍ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്‌ വരുത്തിയാണ് കുട്ടിയെ…

Read More

മുഡ അഴിമതി; ജുഡീഷ്യൽ അന്വേഷണം തേടി കർഷകർ ഗവർണർക്ക് നിവേദനം നൽകി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട 4000 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർഷകർ ഗവർണർ താവർഛന്ദ് ഗെലോട്ടിന് നിവേദനം നൽകി. സംസ്ഥാന കർണാടക അസോസിയേഷൻ, കരിമ്പു കർഷക അസോസിയേഷൻ എന്നിവയുടെ പ്രതിനിധി സംഘമാണ് ആവശ്യം ഉന്നയിച്ച് രാജ്ഭവനിൽ എത്തിയത്. ലേഔട്ട് വികസനത്തിന്റെ ഭാഗമായുള്ള ഭൂമി കൈമാറ്റത്തിൽ 4000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 15 സെന്റ് നൽകിയതിനെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. തരിശുഭൂമി ഏറ്റെടുത്തതിന് ശേഷം മൈസൂരു നഗരമധ്യത്തിൽ ഭൂമി…

Read More

ലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങി; ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന; അന്വേഷണം വേണമെന്ന് പ്രഹ്ലാദ് ജോഷി

ബെംഗളൂരു : ലവ് ജിഹാദിന് ഇരയാകുന്നവർക്കായി ഹെൽപ് ലൈൻ തുടങ്ങിയതിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതായി ശ്രീരാമസേന. സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഹെൽപ് ലൈൻ ആരംഭിച്ച് ലവ് ജിഹാദിനെതിരേ പ്രചാരണം തുടങ്ങിയതിന് ബോംബ് ഭീഷണിയും വധഭീഷണിയും നേരിട്ടതായി മുതിർന്ന ശ്രീരാമസേനാ നേതാവ് ഗംഗാധർ കുൽക്കർണി പറഞ്ഞു. ഇതുവരെ 170-ലേറെ ഭീഷണി ഫോൺകോളുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമസേനയുടെ ഫെയ്‌സ്ബുക്ക് പേജ് ആരോ ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിനെതിരായ പ്രചാരണത്തെ തടയാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു.…

Read More

കബ്ബൺ പാർക്ക് ഗേറ്റ് മുതൽ ബെസ്കോം വരെയുള്ള റോഡ് വീതികൂട്ടും; അടിപ്പാത സംരക്ഷണം ഇനി ഏജൻസികൾക്ക്

ബെംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാൻസൗദയുടെ മുന്നിലെ അംബേദ്‌കർ വീഥിയിൽ കബ്ബൺ പാർക്ക് ഗേറ്റ് മുതൽ ബെസ്കോം കോർപ്പറേറ്റ് ഓഫീസിൽ വരെയുള്ള റോഡ് വീതികൂട്ടാൻ പദ്ധതിയുമായി ബി.ബി.എം.പി. ഈ പാതയിലെ കെ.ആർ സർക്കിളിൽ ഇപ്പോഴുള്ള വീതികുറഞ്ഞ അടിപ്പാത പൊളിച്ചുമാറ്റും, കർണാടക സെക്രട്ടറിയേറ്റ് ക്ലബ് ഭാഗത്ത് റോഡിൻറെ വീതികുറവ് കാരണം ഗതാഗതകുരുക്ക് പതിവാണ്, മഴ പെയ്താൽ വെള്ളം കയറുന്ന കെ.ആർ.സർക്കിൾ അടിപ്പാത ദിവസങ്ങളോളം അടച്ചിടേണ്ടി വരും. വെള്ളം കയറുന്നത് തടയാൻ പലവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയം കണ്ടില്ല. കാല്നടയാത്രക്കാർക്കായുള്ള അടിപാതകളുടെ സംരക്ഷണം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് ബി.ബി.എം.പി തയ്യാറെടുക്കുന്നത്.…

Read More

സൂക്ഷിക്കുക ഡെങ്കിപ്പനി വ്യാപിക്കുന്നു; 175 പേർക്കുകൂടി രോഗബാധ; നഗരത്തിൽ 11 വയസ്സുകാരൻ മരിച്ചു

ബെംഗളൂരു : ബെംഗളൂരു : ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ 11 വയസ്സുകാരൻ മരിച്ചു. വെള്ളിയാഴ്ചയാണ് മരണമുണ്ടായത്. കുട്ടി മരിച്ചത് ഡെങ്കിപ്പനി ബാധിച്ചതിനാലാണെന്ന് ശനിയാഴ്ച ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് സ്ഥിരീകരിച്ചു. കഴിഞ്ഞ 28-ന് നഗരത്തിലെ കഗ്ഗദാസപുരയിൽ 27-കാരൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കർണാടകത്തിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി.യുടെ ബെംഗളൂരു റൂറൽ എം.പി.യും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രോഗവ്യാപനത്തിന് കാരണമായ കൊതുകുകളെ നിയന്ത്രിക്കാൻ കുടുതൽ പരിശ്രമം വേണമെന്നും പറഞ്ഞു. ആരോഗ്യവകുപ്പിന്റെ…

Read More

മജസ്റ്റിക്ക് സ്റ്റേഷനും വിമാനത്താവള സൗകര്യങ്ങളോടെ മുഖം മിനുക്കാൻ ഒരുങ്ങുന്നു; സൗകര്യങ്ങൾ എന്തെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു; ബയ്യപ്പനഹള്ളി ടെർമിനലിന് പിന്നാലെ മജസ്റ്റിക്ക് കെ.എസ്.ആർ. ടെർമിനലിലും വിമാനത്താവള മാതൃകയിൽ നവീകരിക്കാൻ പദ്ധതിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ . സർവീസുകളെ കാര്യമായി ബാധിക്കാതെ നവീകരണം പൂർത്തിയാക്കാൻ 1000 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമുകളുടെ വിസ്തീർണം കൂട്ടും, വിശ്രമ കേന്ദ്രങ്ങളും വികസിപ്പിക്കും. പ്രവേശന കവാടനകളിലെ ഓട്ടോ, ടാക്സി, സ്റ്റാന്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കും. പാർക്കിംഗ് കേന്ദ്രവും നവീകരിക്കും. പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ഭക്ഷണശാലകൾ സജ്ജീകരിക്കും. എം.ജി റെയിൽവേ കോളനി ഭാഗത്ത് നിന്ന് പത്താം പ്രവേശന കവാടം ഒരുക്കും.…

Read More

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞമാസം ട്രാഫിക് പോലീസ് പിഴ ഈടാക്കിയത് 9 കോടി രൂപ

ബെംഗളൂരു : ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞ മാസം 9 കോടി രൂപ പിഴ ചുമത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. പാതയിൽ 12 ഇടങ്ങളിലായി സ്ഥാപിച്ച 40 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകളാണ് നിയമലംഘനങ്ങൾ പിടിക്കുന്നത്. രണ്ട് ടോൾ പ്ലാസകൾക്കും സമീപം ഡ്യൂട്ടിയിലുള്ള പോലീസ് സംഘം നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാറുണ്ട്. ഇത്തരത്തിൽ 48 ലക്ഷം രൂപയാണ് പൊലീസിന് ലഭിച്ചത്, ശേഷിക്കുന്നവർക്ക് ഓൺലൈനായി പിഴ അടക്കാനുള്ള സംവിധാനവും ഉണ്ട്

Read More
Click Here to Follow Us