പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം

ബെംഗളൂരു: ബെല്ലാരി താലൂക്കിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.

പ്രസവ ശേഷം കടുത്ത രക്തസ്രാവം മൂലമാണ് മരിച്ചത്.

ഭാഗ്യ (24) ആണ് മരിച്ചത്.

യുവതിയെ പ്രസവത്തിനായി അതേ ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഉച്ചയ്ക്ക് ആശുപത്രിയിൽ സിസേറിയൻ നടത്തി ആൺകുഞ്ഞിന് ജന്മം നൽകിയ സ്ത്രീയാണ് ഭാഗ്യ.

എന്നാൽ സിസേറിയൻ കഴിഞ്ഞ് അധികം വൈകാതെ ഡോക്ടർ പ്രമാണി ആശുപത്രിയിൽ നിൽക്കാതെ ബെല്ലാരിയിലെ വസതിയിലേക്ക് പോയി.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

ഈ സമയത്ത്, കടുത്ത രക്തസ്രാവം മൂലം സ്ത്രീയുടെ ആരോഗ്യ അവസ്ഥ മോശമാവുകയായിരുന്നു.

യുവതിക്ക് ഉടൻ ചികിത്സ ലഭിച്ചില്ല. അവിടെ വെച്ച് കുടുംബാംഗങ്ങൾ ആംബുലൻസിൽ ബെല്ലാരി വിംസിൽ എത്തിക്കാൻ ശ്രമിച്ചു.

പക്ഷേ, വിംസിലേക്ക് എത്തുന്നതിന് മുൻപ് യുവതി മരിച്ചു.

ഡോക്ടറുടെ അനാസ്ഥ മൂലമാണ് ഭാഗ്യ മരിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു.

രക്തം വാർന്നൊഴുകിയതിനാൽ മതിയായ ചികിത്സ നൽകാതെ ഡോക്ടർ വീട്ടിലേക്ക് പോയെന്നും ഇവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം
[masterslider id="10"]

Related posts

Click Here to Follow Us