സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; വിദ്യാർത്ഥികൾ അറസ്റ്റിൽ

ഉത്തർപ്രദേശ്: അംറോഹയിൽ പാർട്ടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി.

ഗ്രേറ്റർ നോയിഡയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ യാഷ് മിത്തലാണ് കൊല്ലപ്പെട്ടത്. മൃതദേഹം കുഴിയിൽ നിന്ന് കണ്ടെടുത്തതായും സംഭവത്തിൽ രചിത് എന്ന ഒരാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റർ നോയിഡ പോലീസ് അറിയിച്ചു.

യാഷ് മിത്തൽ അംറോഹയിൽ താമസിച്ചുവരികയായിരുന്നു. ഫെബ്രുവരി 27 ന് യാഷിനെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിൻ്റെ പിതാവ് പ്രദീപ് മിത്തൽ ഗ്രേറ്റർ നോയിഡ പോലീസിനെ സമീപിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് യാഷ് കൊല്ലപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്.

പോലീസ് നിരവധി സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ഗജ്‌റൗള ജില്ലയിൽ നടത്തിയ നിരീക്ഷണ ഓപ്പറേഷനിൽ രചിത് എന്നയാളെ പോലീസ് പിടികൂടി.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഫെബ്രുവരി 26 ന് അംറോഹയിൽ നടന്ന ഒരു പാർട്ടിക്ക് യാഷിനെ വിളിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ രചിത് പോലീസിനോട് പറഞ്ഞു. അംറോഹയിലെ തിഗ്രിയ മേഖലയിലെ വനത്തിലേക്കാണ് യാഷുമായി പ്രതികൾ പോയത്.

അവിടെ യാഷുമായി തർക്കമുണ്ടായിരുന്നു. തുടർന്നാണ് നാല് പേർ ചേർന്ന് യഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം ആറടി താഴ്ചയുള്ള കുഴിയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം നാല് പ്രതികളും ഇരയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് യാഷിൻ്റെ കുടുംബത്തിന് തട്ടിക്കൊണ്ടുപോകൽ സന്ദേശം അയച്ചുവെന്നും പോലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 6 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും രചിത് പറഞ്ഞു.

ദാദ്രി പോലീസ് സ്റ്റേഷനും SWAT സംഘവും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ യാഷ് മിത്തലിൻ്റെ മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുത്തു. ഗജറൗള പോലീസാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തുന്നത്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

കാണാതായ ആളുടെ പരാതിയിൽ പ്രദീപ് മിത്തൽ നൽകിയ അന്വേഷണത്തിൽ ഗജ്‌റൗളയിൽ താമസിക്കുന്ന രചിത്, ശുഭം, സുശാന്ത്, സുമിത് എന്നീ നാല് ആൺകുട്ടികളുമായി യാഷ് സൗഹൃദം സ്ഥാപിച്ചതായി തെളിഞ്ഞതായി ഗ്രേറ്റർ നോയിഡ ഡിസിപി സദ്മിയ ഖാൻ മദ്യമാണങ്ങളോട് പറഞ്ഞു.

രചിത് പോലീസിന് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് യാഷ് മിത്തലിൻ്റെ മൃതദേഹം കണ്ടെടുത്തത്. ബാക്കിയുള്ള മൂന്ന് പ്രതികൾ ഒളിവിലാണെന്നും അവരെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സദ്മിയ ഖാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts