14-കാരിയെ വിവാഹം കഴിപ്പിച്ച മുത്തശ്ശിയുൾപ്പെടെയുള്ള ഒമ്പതാളുകൾക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : എട്ടാം ക്ലാസ് വിദ്യാർഥിനിയായ 14-കാരിയുടെ വിവാഹം നടത്തിയതിന് മുത്തശ്ശിയുൾപ്പെടെ ഒമ്പതാളുകളുടെ പേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവിലെ സർജാപുര സ്വദേശിനിയുടെ വിവാഹമാണ് നടത്തിയത്. ചിക്കബല്ലാപുര സ്വദേശിയായ 24-കാരനാണ് കുട്ടിയെ വിവാഹം കഴിച്ചത്.

ചിക്കബല്ലാപുരയിലെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം. സ്‌കൂൾ അവധിയായിരുന്നതിനാൽ പെൺകുട്ടി മുത്തശ്ശിയായ രാജമ്മയുടെ വീട്ടിലായിരുന്നെന്ന് സർജാപുര പോലീസ് പറഞ്ഞു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാതെയാണ് വിവാഹം നടത്തിയത്. പിന്നീട് വിവരമറിഞ്ഞ അമ്മയാണ് പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts