‘സ്‌മാർട്ട്‌ഫോൺ സോമ്പികളെ സൂക്ഷിക്കുക’: വൈറലായി ബെംഗളൂരുവിലെ സൈൻബോർഡ്

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഒരു പ്രത്യേക സൈൻബോർഡിൽ നമ്മുടെ തലമുറ പിന്നിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയെ എടുത്തു കാട്ടി. ഈ വിഷയം നെറ്റിസൺസിനെ ചിന്തിക്കുകയും ചെയ്യുന്നു.

“സ്മാർട്ട്‌ഫോൺ സോമ്പികൾ” ഉള്ള ആളുകൾക്ക് അഥവാ സാധാ സമയവും ഫോണിൽ മുഴുകുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു ഈ ബോർഡ് . പോസ്റ്റിനോട് നെറ്റിസൺസ് അതിവേഗത്തിലാണ് പ്രതികരിച്ചത്.

പ്രകൃതി എന്നു പേരുള്ള ഒരു എക്‌സ് ഉപയോക്താവ് നഗരത്തിലെ ഒരു തനതായ സൈൻ ബോർഡിനെക്കുറിച്ച് ബെംഗളൂരുക്കാരെ അറിയിക്കാൻ സോഷ്യൽ മീഡിയയിൽ എത്തി.

“സ്‌മാർട്ട്‌ഫോൺ സോമ്പികളെ സൂക്ഷിക്കുക” എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്.

ബംഗളുരുവിലെ ഈ സൈൻബോർഡ് ഞങ്ങളുടെ മുഴുവൻ തലമുറയെയും ഒറ്റയ്ക്ക് ആക്രമിച്ചു” എന്ന അടിക്കുറിപ്പോടെയാണ് അവർ കുറിപ്പ് എഴുതിയിരിക്കുന്നത്.

താമസിയാതെ, പോസ്റ്റ് ശ്രദ്ധ നേടുകയും നെറ്റിസൺസ് ഇന്നത്തെ തലമുറയിൽ സ്മാർട്ട്‌ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങുകയും ചെയ്തു.

ചില നെറ്റിസൺമാർ ഇതിനെ  സാഹചര്യത്തിന്റെ വിരോധാഭാസം എന്ന് ചൂണ്ടിക്കാട്ടി.

ഒരാൾ എഴുതി, “ഞങ്ങളുടെ തലമുറ നിമിഷങ്ങൾ മാത്രമേ പകർത്തുന്നുള്ളൂ, അവയെ വിലമതിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നില്ല.” മറ്റൊരാൾ പ്രസ്താവിച്ചു,

“അതെ, ട്രാഫിക്കിൽ പലരും മൊബൈൽ ഉപയോഗിക്കുന്നത് ഞാനും കാണുന്നു, അവർക്ക് മൊബൈൽ ഉപയോഗിക്കാതെ 30 മുതൽ 60 വരെ (ശരാശരി സിഗ്നൽ സെക്കൻഡുകൾ) കാത്തിരിക്കാനാവില്ല.” എന്നും ഒരു ഉപയോക്താവ് പറഞ്ഞു,

ചിലർ പോസ്റ്റിന്റെ ചാതുര്യത്തെ അഭിനന്ദിച്ചു. “ബംഗളുരു സിറ്റി പോലീസ് റോക്ക്‌സ്!” ഒരു നെറ്റിസൺ പറഞ്ഞു.

മറ്റൊരാൾ അവകാശപ്പെട്ടു, “അത് ബംഗളുരുവിലെ മുനിസിപ്പൽ കോർപ്പറേഷൻ അടിച്ച സിക്‌സറാണ്” എന്ന്.

ബംഗളൂരു അതിന്റെ സവിശേഷവും രസകരവുമായ സംഭവങ്ങൾക്ക് പേരുകേട്ടതാണ്, പലപ്പോഴും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങലിലുള്ള ആളുകളെ പോലും രസിപ്പിക്കുകയും അതുപോലെതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ നഗരം മുൻപന്തിയിൽ ഉണ്ട്.

വൈറലായ പോസ്റ്റ് എക്‌സിൽ 351,000-ലധികം കാഴ്‌ചകൾ നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us