തടാകത്തിലേക്ക് കാർ മറിഞ്ഞ് 4 യുവാക്കൾ മരിച്ചു

ബെംഗളൂരു: നഗരപ്രാന്തത്തിൽ ഉള്ള ദേശീയപാത 44-ൽ അമാനി ഗോപാലകൃഷ്ണ തടാകത്തിലേക്ക് കാർ മറിഞ്ഞ് നാല് യുവാക്കൾ മരിച്ചു.

ചിന്താമണി നെക്കുണ്ടിപ്പേട്ട സ്വദേശി ടാഗോർ (21), ചിക്കബെല്ലാപ്പൂരിലെ പവൻ (22), ആര്യൻ (22), വസന്ത് (21) എന്നിവരാണ് മരിച്ചത്.

ആര്യൻ ബംഗളൂരു കോളേജിൽ ബികോമിന് പഠിക്കുമ്പോൾ മറ്റ് മൂന്ന് പേർ ബി ഇക്ക് പഠിക്കുകയായിരുന്നു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

അമിത വേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം റോഡിൽ നിന്ന് തെന്നി കായലിൽ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

ആംബുലൻസ് ഡ്രൈവർ ആണ് സംഭവത്തെക്കുറിച്ച് പോലീസിൽ അറിയിച്ചത്.

യുവാക്കൾ ചിക്കബല്ലാപ്പൂരിലെ പവന്റെ അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

പവൻ അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

അതേസമയം, സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിൽ എൻഎച്ച്എഐ കാണിക്കുന്ന അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത് എന്നും ആര്യന്റെ മാതാപിതാക്കൾ ചിക്കബെല്ലാപൂർ ട്രാഫിക് പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

ചിക്കബെല്ലാപൂർ ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts