വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവം; അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ബെസ്‌കോം : 2 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: വൈറ്റ്ഫീൽഡിൽ ഞായറാഴ്ച 23 കാരിയായ യുവതിയും ഒമ്പത് മാസം പ്രായമുള്ള മകളും വൈദ്യുതാഘാതമേറ്റ് മരിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, പ്രഥമദൃഷ്ട്യാ അന്വേഷണത്തെത്തുടർന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

സെക്ഷനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി ബെസ്കോം..

ഊർജ മന്ത്രിയുടെ നിർദ്ദേശപ്രകാരം, ബെസ്‌കോമിന്റെ അഡ്മിൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സസ് ജനറൽ മാനേജർ ഇ-4 സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുബ്രഹ്മണ്യ ടി. ഇ-4 സബ് ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ ചേതൻ എസ്.
ഇ-4 സു-ഡിവിഷനിലെ ജൂനിയർ എൻജിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ, ലൈൻമാൻ ബസവരാജു എന്നിവരെ സസ്പെൻഡ് ചെയ്തു.

കൂടാതെ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനും വിശദമായ അന്വേഷണം നടത്തുമെന്നും കോർപ്പറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഈസ്റ്റ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ലോകേഷ് ബാബു, വൈറ്റ്ഫീൽഡ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീരാമു എന്നിവർക്ക് ബെസ്‌കോം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

രാവിലെ ആറോടെ ഹോപ്‌ഫാമിന് സമീപത്തെ ഫുട്‌പാത്തിലൂടെ ഭർത്താവ് സന്തോഷിനൊപ്പം കൈക്കുഞ്ഞായ നടന്ന യുവതി വൈദ്യുതി കമ്പിയിൽ ചവിട്ടുകയായിരുന്നു.

യുവതിയും കുട്ടിയും വൈദ്യുതാഘാതമേറ്റു തൽക്ഷണം മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us