ചെന്നൈയിലെ മാലിന്യക്കൂമ്പാരത്തിൽ 30 ഓളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

ചെന്നൈ: മടമ്പാക്കത്ത് മാലിന്യക്കൂമ്പാരത്തിനടിയിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തി.

ഞായറാഴ്ച രാവിലെ പടുവാഞ്ചേരി സെക്രട്ടേറിയറ്റ് കോളനിയിൽ മാലിന്യം തള്ളിയ സ്ഥലത്തുകൂടെ നടന്നുപോയ ഒരുകൂട്ടം വീട്ടുകാരാണ് മൃതദേഹം കണ്ടതും വാർഡ് 69ലെ കൗൺസിലർ രാജ് കെയെ വിവരമറിയിച്ചതും.

മാലിന്യത്തിന് സമീപം പാൽ പാത്രം കണ്ടിരുന്നു. ഇത് കുടിച്ചാകാം നായ്ക്കൾ ചെത്തതെന്നാണ് സംശയം.

സംഭവത്തെക്കുറിച്ച് സേളയൂർ പോലീസിൽ അറിയിച്ചെങ്കിലും പരാതിയൊന്നും രജിസ്റ്റർ ചെയ്തില്ല, അന്നുതന്നെ താംബരം കോർപ്പറേഷനിലെ പ്രവർത്തകർ നായ്ക്കളെ കുഴിച്ചിടുകയായിരുന്നു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പൊതുജനാരോഗ്യ വിഭാഗത്തെ വിവരമറിയിക്കുമെന്ന് സെലൈയൂരിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു . താംബരം നിവാസികൾ തെരുവുനായ്ക്കളുടെ ശല്യത്തിൽ ഏറെ നാളായി വലയുകയാണ്.

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെങ്കിൽ താമസക്കാർ മൃഗസംരക്ഷണ കേന്ദ്രങ്ങളെ അറിയിക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പും വന്ധ്യംകരണവും നടത്തണമെന്നും ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ ഡോൺ വില്യംസ് പറഞ്ഞു.

പോകാൻ സ്ഥലമില്ലാതെ ഈ നായ്ക്കൾ ഭക്ഷണം തേടി മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപമാണ് എത്തുന്നത് . നായകളെ അക്രമിക്കുന്നതിന് പകരം ആളുകൾ ഉടൻ തന്നെ ബ്ലൂ ക്രോസിന്റെ അഭയകേന്ദ്രങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

അതേസമയം മൃഗങ്ങൾ ദുരിതത്തിലായ കേസുകളിൽ ഉടനടി സഹായത്തിനോ ആംബുലൻസ് സേവനങ്ങൾക്കയോ വിളിക്കാൻ പ്രവർത്തനക്ഷമമായ ഹെൽപ്പ് ലൈൻ നമ്പർ ഇല്ലെന്നും താമസക്കാർ പരാതിപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts