നഗരത്തിൽ മലയാളി വിദ്യാർത്ഥി ഷോക്ക് ഏറ്റു മരിച്ച സംഭവം; പിജി നടത്തിപ്പുകാരനെതിരെ കേസ്

ബെംഗളൂരു: മലയാളി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പേയിങ് ഗസ്റ്റ് (പി.ജി) സ്ഥാപന നടത്തിപ്പുകാരുടെ അലംഭാവത്തിനെതിരെ ബന്ധുക്കൾ വർത്തൂർ പോലീസിൽ പരാതി നൽകി.

മാള പള്ളിപ്പുറം വലിയവീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ്‌ ജാസ്സിം 18 ആണ് കഴിഞ്ഞ ദിവസം രാത്രി ഷോക്കറ്റ് മരിച്ചത്.

ഗുജൂരിലെ ബെംഗളൂരു ഡേയ്‌സ് ഹോം സ്റ്റേ നടത്തിപ്പുകാരൻ പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ അലിയെ പൊലീസ് ചോദ്യം ചെയ്തു. നാളെ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം

ബെംഗളൂരുവിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്റകോം അധികൃതരും ഇന്നലെ പി.ജിയിൽ പരിശോധന നടത്തിയിരുന്നു.

വ്യാഴാഴ്ച രാത്രി കനത്ത മഴയ്ക്കിടെ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് ജാസിമിന് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്ന 2 പേർക്കും ഷോക്കേറ്റിരുന്നു എന്നാൽ ഇവർ പരിക്കേൽകാതെ രക്ഷപെട്ടു.

ഇവർ ഉടനെ അലിയെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് വാഹനം ലഭിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകുന്നത് പകരം സമീപത്തെ ക്ലിനിക്കിലേക്കാണ് ജാസിമിനെ കൊണ്ടുപോയതെന്നും ആക്ഷേപമുണ്ട്.

പരിക്ക് ഗുരുതരമാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും കുട്ടിയെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കർമലാറാം കൃപാനിധി കോളജിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയായ ജാസിം രണ്ടാഴ്ച മുൻപാണ് ബെംഗളൂരുവിൽ എത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us