ചിത്രദുർഗയിലെ ജലമലിനീകരണം: ബോധപൂർവം വിഷം കലർത്തിയെന്ന ആരോപണത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി.

ബെംഗളൂരു: കാവടിഗരഹട്ടിയിലെ ജലം മലിനമായ കേസിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ചിത്രദുർഗ ജില്ലയിലെ വിവിധ ആശുപത്രികളിൽ നൂറിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്.

23കാരിയായ മഞ്ജുള, 27കാരിയായ രഘു, പ്രവീൺ, 50കാരിയായ രുദ്രണ്ണ, 75കാരിയായ പാർവതമ്മ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രുദ്രണ്ണയും പാർവതമ്മയും അണുബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത് .

തിങ്കളാഴ്ച മുതൽ നിരവധി പേർ വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിസിച്ചിരുന്നു. അവർ കുടിക്കുന്ന വെള്ളം മലിനമാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നത്.

  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം

സുരേഷും ജയണ്ണയും ജലസംഭരണിയിൽ വിഷം കലർത്തിയതാണ് അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയതെന്നും നിരവധി പേർ ആശുപത്രിയിലെത്താൻ ഇടയാക്കിയെന്നും ഗ്രാമവാസികൾ പറഞ്ഞു.

എന്നാൽ വിഷം കലർന്നതിന്റെ തെളിവുകളൊന്നും ഇതുവരെ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. ഫോറൻസിക് ലാബിലേക്ക് അയച്ച വെള്ളത്തിന്റെ സാമ്പിളുകളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ജലമലിനീകരണം മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി.

വെള്ളം മലിനമാകുന്നതായി ഗ്രാമവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് ജലവിതരണം നിർത്തിവയ്ക്കുകയും ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

ഇരുന്നൂറിലധികം വീടുകളിൽ വെള്ളം വിതരണം ചെയ്യുന്ന ഒരു പ്രത്യേക ടാങ്കിൽ നിന്ന് വെള്ളം കുടിച്ചവരാണ് രോഗബാധിതരായതായി പരാതിപ്പെട്ടത്.

അതിനിടെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജുനാഥ്, ജൂനിയർ എൻജിനീയർ കിരൺ, വാൽവ് മാൻ പ്രകാശ് ബാബു എന്നിവരെ ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
[masterslider id="10"]

Related posts