മെട്രോയ്ക്കുള്ളിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു; മെട്രോ ജീവനക്കാർക്കെതിരെ കേസ്

ബെംഗളൂരു: വയോധികൻ മെട്രോ ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണ് മണിക്കൂറുകൾക്ക് ശേഷം മരിച്ചതിനെത്തുടർന്ന് അശ്രദ്ധമൂലം മരണത്തിന് കാരണമായതിന് ബിഎംആർസിഎൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ജീവനക്കാർ കൃത്യസമയത്ത് വൈദ്യസഹായം നൽകാത്തതിനാലാണ് പിതാവ് തിമ്മഗൗഡ (67) മരിച്ചതെന്ന് ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മുത്തുരാജ് പറഞ്ഞു.

ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഇൻസ്‌പെക്ടറായ മുത്തുരാജ് ടിയാണ് മരിച്ചയാളുടെ മകൻ.

ജൂലൈ 20ന് രാത്രി ഒമ്പത് മണിയോടെ തിമ്മെഗൗഡ കെങ്കേരിയിലേക്ക് പോകാനായി ബൈയപ്പനഹള്ളിയിൽ മെട്രോയിൽ കയറിയത് തുടർന്ന് സ്വന്തം ജില്ലയായ ചാമരാജനഗറിലേക്ക് ബസിൽ കയറാനായിരുന്നു പദ്ധതിയിട്ടത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

എന്നാൽ എസ്.വി റോഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉടൻ തിമ്മഗൗഡ മെട്രോ ട്രെയിനിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.

സഹയാത്രികർ അദ്ദേഹത്തെ പരിചരിച്ചെങ്കിലും അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ ഇറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എംജി റോഡ് മെട്രോ സ്‌റ്റേഷനിൽ അദ്ദേഹത്തെ ഇറക്കിയത്.

ശേഷം എംജി റോഡ് മെട്രോ സ്റ്റേഷനിൽ തിമ്മെഗൗഡ 15-20 മിനിറ്റ് പ്ലാറ്റ്‌ഫോമിൽ കിടന്നു. സെക്യൂരിറ്റി ഗാർഡുകളും മറ്റ് ബിഎംആർസിഎൽ ജീവനക്കാരും സഹായം നൽകുകയോ ആംബുലൻസിനെ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

മുത്തുരാജിന്റെ സ്ഥിതി വഷളായതിനെ തുടർന്ന്, യാത്രക്കാരിലൊരാൾ 11.15 ന് ഓട്ടോറിക്ഷയിൽ തിമ്മഗൗഡയെ ഇൻഫൻട്രി റോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുകയായിരുന്നു എന്നാൽ അവിടെ വെച്ച് രാവിലെ 11.57ന് തിമ്മഗൗഡ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts