മാലപൊട്ടിക്കൽ കേസിൽ ബോഡിബിൽഡർ അറസ്റ്റിൽ

ബെംഗളൂരു: മിസ്റ്റർ ആന്ധ്രാ ബോഡിബിൽഡിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ 34 കാരനായ ബോഡി ബിൽഡറെ 32 ചെയിൻ തട്ടിപ്പ് കേസുകളിൽ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ സയ്യിദ് ബാഷ ബസിൽ നഗരത്തിലെത്തി ബൈക്ക് മോഷ്ടിക്കുകയും തുടർന്ന് അതേയ് ബൈക്ക് ഉപയോഗിച്ച് സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കവർച്ചയ്ക്ക് ശേഷം, പ്രതികൾ മടങ്ങുന്നതിന് മുമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ അന്വേഷണങ്ങളെ കുറച്ച് ദിവസത്തേക്ക് നിരീക്ഷിക്കുന്നതും പതിവായിരുന്നു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

പോലീസ് അടുത്തിടെ മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു, കുറ്റകൃത്യത്തിന് ബൈക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ജിപിഎസ് ട്രാക്കർ പരിശോധിക്കുകയും ഇരുവരെയും കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. ബോഡി ബിൽഡർ കവർച്ചയ്ക്ക് ആന്ധ്രാപ്രദേശിൽ നേരത്തെ അറസ്റ്റിലായിരുന്നു, ബെംഗളൂരുവിലേക്ക് മാറിയാൽ കൂടുതൽ മോഷണങ്ങൾനടത്താം എന്നുള്ളത് കൂട്ടാളി ഷെയ്ഖ് അയൂബവിന്റെ ബുദ്ധിയാണെന്നും പോലീസ് പറഞ്ഞു. കടപ്പ ജില്ലയിലെ രവീന്ദ്ര നഗർ സ്വദേശികളാണ് ബാഷയും കൂട്ടാളി ഷെയ്ഖ് അയൂബും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts