ശവസംസ്കാരത്തിന് പണമില്ല; ഭാര്യയുടെ മൃതദേഹം സഞ്ചിയിലാക്കി ഭർത്താവ്

ബെംഗളൂരു: ചാംരാജ്‌നഗർ ജില്ലയിലെ യലന്തൂർ താലൂക്കിൽ യാത്രാസൗകര്യവും സംസ്‌കാരം നടത്താൻ പണവും ഇല്ലാത്തതിനാൽ നാടോടി തന്റെ ഭാര്യയുടെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കിയാതായി ആരോപണം.

കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന മണ്ഡ്യ താലൂക്കിലെ കഗെപുരയിലെ നാടോടി ദമ്പതികളായ രവിയും ഭാര്യ കാളമ്മയും (26) യലന്തൂരിലെ കാനറ്റനഹള്ളിയിൽ എത്തി ഉപജീവനത്തിനായി മാലിന്യം പ്ലാസ്റ്റിക് എന്നിവ പെറുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. . ദേശീയപാതയോരത്തെ കുടിലിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് കാളമ്മ അസുഖബാധിതയായി മരിച്ചത് എന്നാണ് ഭർത്താവായ രവി പറയുന്നത്.

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ രവിക്ക് പുതിയ സ്ഥലമായതിനാൽ പണം കടം വാങ്ങാൻ കഴിഞ്ഞില്ലന്നും പ്ലാസ്റ്റിക് മാലിന്യങ്ങളുള്ള ഒരു സഞ്ചി കാലിയാക്കി, മൃതദേഹം അതിനുള്ളിലാക്കി തോളിലേറ്റി സുവരണവതി ടാങ്ക് ബെഡിൽ അന്ത്യകർമങ്ങൾ നടത്തുകയല്ലാതെ മറ്റൊരു മാർഗവുമിലായിരുന്നുവെന്നും രവി പറഞ്ഞു.

എന്നാൽ വിവരമറിഞ്ഞ പ്രദേശവാസിയായ വീരഭദ്രനായക ലോക്കൽ പോലീസിൽ വിവരമറിയിച്ചു. രവി ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതാകാമെന്നാണ് ഗ്രാമവാസികളുടെ സംശയം. സംഭവത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കാൻ മാത്രമാണ് യലന്തൂർ പോലീസ് സംഭവസ്ഥലത്തെത്തിയത്. ജില്ലാ ആശുപത്രിയിൽ കലമ്മയുടെ പോസ്റ്റ്‌മോർട്ടം നടത്തി. രവിയെ പോലീസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.

യലന്തൂർ ടൗൺ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മല്ലേഷ്, പിഎസ്‌ഐ കാരി ബസപ്പ എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ കരിപ്പുരയ്ക്ക് സമീപമുള്ള ശ്മശാനത്തിൽ കാളമ്മയുടെ സംസ്‌കാരം ഏർപ്പെടുകാളും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us