ഒളിച്ചോടി പെൺകുട്ടികൾ: ഏകാധിപത്യ രക്ഷാകർതൃത്വത്തിനെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ, മാതാപിതാക്കൾ വായിച്ചിരിക്കേണ്ടത്!!

ബെംഗളൂരു: പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രക്ഷിതാക്കളുടെയും സ്‌കൂളുകളുടെയും സമ്മർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് ഹൈസ്‌കൂൾ പെൺകുട്ടികൾ സമീപകാലത്ത് വീടുവിട്ടിറങ്ങി. എന്നിരുന്നാലും, എല്ലാ പെൺകുട്ടികളെയും പോലീസ് കണ്ടെത്തി അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചു.

ഓടിപ്പോയ ഏഴു പെൺകുട്ടികളിൽ ഏറ്റവും ഒടുവിലത്തേത് ബംഗളുരുവിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്, പെൺകുട്ടി കണക്കിൽ തോറ്റതോടെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഓടിപ്പോയത്. ‘സ്കൂളിൽ നിന്ന് വളരെയധികം സമ്മർദ്ദം നേരിടുന്നു. കണക്കിൽ വീണ്ടും പരാജയപ്പെട്ടു. എനിക്ക് ജീവിക്കാനും ഒരു ഭാരമാകാനും ആഗ്രഹമില്ല,എന്നാണ് പ്രൊഫഷണലുകളായി ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ഏക മകളായ പെൺകുട്ടി എഴുതി. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നുമാണ് പിന്നീട് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

എന്നാൽ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അവരുടെ സുരക്ഷിതമായ വീട്ടിൽ നിന്ന് പലായനം ചെയ്യാനും മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്നത് എന്താണ്? മനോരോഗ വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച്, ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും മനസ്സിലാക്കുന്നില്ലെന്നും തോന്നുമ്പോഴാണ് കുട്ടികൾ അത്തരം തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൗൺസിലിംഗ് ചെയ്ത ഒരു വനിതാ പോലീസ് ഓഫീസർ പറഞ്ഞു: “താൻ തന്റെ മാതാപിതാക്കൾക്ക് ഒരു ഭാരമായി മാറിയെന്ന് തോന്നിയെന്നും അതിനാലാണ് ഓടിപ്പോകാൻ തീരുമാനിച്ചതെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ അതല്ലാതെ അവർക്ക് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലന്നും വനിതാ പോലീസ് ഓഫീസർ കൂട്ടിച്ചേർത്തു

പുലകേശിനഗറിൽ നിന്നുള്ള മൂന്ന് പെൺകുട്ടികൾ അവരുടെ സ്കൂൾ ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ട് ചെന്നൈയിൽ നിന്ന് കണ്ടെത്തിയ സംഭവവും ഡോക്ടർ പരാമർശിച്ചു, “ഈ പെൺകുട്ടികൾക്കും തങ്ങൾ മാതാപിതാക്കൾക്ക് ഭാരമാണെന്ന് കരുതി ജോലി കണ്ടെത്താനുള്ള പദ്ധതിയുമായി ഒളിച്ചോടി പോയവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

പെൺകുട്ടികൾ അക്കാഡമിക് പോലുള്ള കാര്യങ്ങളിൽ കൂടുതൽ സെൻസിറ്റീവ് ആണ്, മോശം പ്രകടനത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകുന്നു. സാധാരണഗതിയിൽ, അത്തരം പ്രശ്നങ്ങൾ അവർ അമ്മമാരുമായി ചർച്ച ചെയ്യുന്നു. ഈ ദിവസങ്ങളിൽ, മിക്ക അമ്മമാരും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായിരിക്കും, കുടുംബത്തിൽ ആശയവിനിമയ വിടവ് ഉണ്ടാകും. അത്തരം സമയങ്ങളിൽ, പെൺകുട്ടികൾക്ക് ഏകാന്തത അനുഭവപ്പെടാൻ തുടങ്ങുന്നു, കുറ്റബോധം കൊണ്ട് അവർ അസ്വസ്ഥരാകുകയും അവസാനം ഓടിപ്പോകുകയും ചെയ്യുന്നുവെന്നും ഓഫീസർ വിശദീകരിച്ചു. രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് ആരോഗ്യകരമായ അന്തരീക്ഷം വീട്ടിലും സ്‌കൂളിലും ഉറപ്പാക്കണമെന്ന് നിംഹാൻസ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ സൈക്കോസോഷ്യൽ സപ്പോർട്ട് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts