മഴ റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു; വരും ദിവസങ്ങളിൽ കൂടുതൽ നാശമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

ബെംഗളൂരു: ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന വാർഷിക മഴയുടെ റെക്കോർഡ് തകർത്ത് ബെംഗളൂരു നഗരം ഇപ്പോൾ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) കണക്കുകൾ പ്രകാരം, 2022 ഒക്ടോബർ 17 വരെ നഗരത്തിൽ 171 സെന്റീമീറ്റർ മഴയും ഒക്ടോബർ 18ന് (ചൊവ്വാഴ്ച) 174 സെന്റീമീറ്റർ മഴയും രേഖപ്പെടുത്തി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിതെന്ന് ഐഎംഡി അധികൃതർ പറഞ്ഞു.

1901-ൽ, നഗരത്തിൽ 94 സെന്റീമീറ്റർ വാർഷിക മഴ രേഖപ്പെടുത്തിയിരുന്നു, സാധാരണ 98 സെന്റീമീറ്റർ. വർധിച്ച മഴയും അലാറം മുഴക്കി. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നതിനാൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ കർണാടകയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നത് കൊണ്ടുതന്നെ ഐഎംഡി യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കർണാടകയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

മഴയുടെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയിലുടനീളം 30-50 ശതമാനം സ്കെയിലിലാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ചിലെ വിശിഷ്ട ശാസ്ത്രജ്ഞനായ പ്രൊഫ ജെ ശ്രീനിവാസൻ പറഞ്ഞു. മനുഷ്യന്റെ ഇടപെടലും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ തോത് വർധിക്കുന്നതും താപനിലയിലെ വർധനയുമാണ് മഴയുടെ തോത് വർധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് ആഗോളതലത്തിൽ 7 ശതമാനം വർദ്ധിച്ചതിനാൽ ആഗോള ശരാശരി മഴയും ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts