ന്യൂഡൽഹി: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. മികച്ച വിദ്യാഭ്യാസം ഞങ്ങൾ സൗജന്യമായി നൽകും. നിലവിലുള്ള സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാനത്തുടനീളം പുതിയവ സ്ഥാപിക്കും. എല്ലാ സ്വകാര്യ സ്കൂളുകളുടെയും കണക്കുകൾ കൃത്യമായി പരിശോധിക്കുകയും മാതാപിതാക്കളിൽ നിന്ന് പിരിച്ചെടുത്ത അധിക പണം…
Read MoreDay: 16 August 2022
പ്രതിഷേധം കനത്തു ; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ചു
എറണാകുളം: പ്രതിഷേധം കനത്തതോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ അദാനി പോർട്ട്സ് താൽക്കാലികമായി നിർത്തിവച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണമാണ് തീരശോഷണത്തിന് കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് തീരദേശ മണ്ണൊലിപ്പ് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ മാസം അവസാനം വരെ സമരം തുടരുമെന്ന് ലത്തീൻ സഭാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സമരത്തിനെതിരെ മന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്തെത്തി. അവിടെയുള്ളവർക്ക് സമരത്തിൽ പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും…
Read Moreബിൽക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്റെ പ്രീണന രാഷ്ട്രീയ നയത്തിന്‍റെ ഭാഗമാണെന്ന് എ.ഐ.എം.ഐ.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. സ്വാതന്ത്ര്യദിനത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കീസ് ബാനുവിനോട് തെറ്റ് വീണ്ടും ആവർത്തിച്ചു. ബിജെപിയിൽ സാമാന്യബുദ്ധിയുള്ളവർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി പറഞ്ഞു. ഈ വർഷം അവസാനത്തോടെയാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി ശിക്ഷിക്കപ്പെട്ട തടവുകാർക്കുള്ള…
Read Moreബില്‍ക്കീസ് ബാനു കേസ്; ബലാത്സംഗക്കേസ് പ്രതികളോട് ബിജെപിക്ക് രണ്ട് നിലപാട്
ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ബി.ജെ.പിക്ക് രണ്ട് നിലപാട്. ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെയും മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ ഇരട്ടത്താപ്പ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 11 പ്രതികളും ഇന്ന് ജയിൽ മോചിതരായി. ഗുജറാത്തും കേന്ദ്രവും ഭരിക്കുന്നത് ബി.ജെ.പിയാണ്.…
Read Moreഷാജഹാന്‍ വധക്കേസിൽ എട്ട് പ്രതികളും പിടിയിലായതായി സൂചന
പാലക്കാട്: സി.പി.എം നേതാവ് കോട്ടേക്കാട് കുന്നങ്കാട് മരുതറോഡിൽ ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും പിടിയിലായതായി സൂചന. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കുന്നങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഷാജഹാനെ സമീപത്തെ ഒരു സംഘം ആളുകൾ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഷാജഹാനെ അയൽവാസികളും ബന്ധുക്കളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreഡ്യൂറൻഡ് കപ്പിന് ആവേശത്തുടക്കം ; ആദ്യ ജയം നേടി മൊഹമ്മദൻ
കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പിന്‍റെ 131-ാമത് പതിപ്പിന് മികച്ച തുടക്കം. ഐ ലീഗ് ക്ലബ് മൊഹമ്മദൻ എസ്.സി ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ഐഎസ്എൽ ക്ലബ് എഫ്സി ഗോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുഹമ്മദന്‍റെ ജയം. കൊൽക്കത്തയിലെ സാൾട്ട്ലോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് മുഹമ്മദൻ ജയിച്ചത്. 34-ാം മിനിറ്റിൽ മുഹമ്മദ് നെമിലിന്‍റെ ഗോളിൽ ഗോവയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ മുഹമ്മദൻ മൂന്ന് ഗോളുകൾ നേടി. പ്രീതം സിംഗ്, ഫസലം…
Read More13 താരങ്ങളെ കൂടി നിലനിർത്തി നോർത്ത് ഈസ്റ്റ്
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒൻപതാം സീസണിനായി തയ്യാറെടുക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവേശകരമായ മറ്റൊരു പ്രഖ്യാപനം നടത്തി. കഴിഞ്ഞ സീസണിൽ കളിച്ച ഒരുപിടി ഇന്ത്യൻ താരങ്ങളെ നിലനിർത്തിയതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സീസണിൽ 13 ഇന്ത്യൻ താരങ്ങൾ നോർത്ത് ഈസ്റ്റ് ജേഴ്സി ധരിക്കും. റോച്ചർസെല, ഡാൻമാവിയ റാൽട്ടെ, ഗനി നിഗം, മിഡ്ഫീൽഡർമാരായ ഇമ്രാൻ ഖാൻ, മുഹമ്മദ് ഇർഷാദ്, പ്രഗ്യാൻ ഗൊഗോയ്, ഇമ്മാനുവൽ, പ്രഗ്യാൻ മേദി, ഡിഫൻഡർമാരായ ഗുർജിന്ദർ കുമാർ, പ്രോവാത് ലക്ര, ജോ സൊഹെർലിയാന, തൊണ്ടോബ സിംഗ്, മഷൂർ ഷെരീഫ് എന്നിവരെ നോർത്ത്…
Read Moreഫിഫ ലോകകപ്പ്; പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വെബ്സൈറ്റ് ആരംഭിച്ചു
പൊതുജനാരോഗ്യ മന്ത്രാലയം “ആരോഗ്യകരമായ ഫിഫ ലോകകപ്പ് ഖത്തർ 2022 – കായികത്തിനും ആരോഗ്യത്തിനും ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു” എന്ന പേരിൽ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സുപ്രീം കമ്മിറ്റിയുമായി സഹകരിച്ചാണ് വെബ് സൈറ്റ് ആരംഭിച്ചത്. ലോകാരോഗ്യ സംഘടന, ഫിഫ തുടങ്ങിയവരുമായുള്ള പങ്കാളിത്തത്തിന്‍റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുകയാണ് വെബ്സൈറ്റിന്‍റെ ലക്ഷ്യം. മൂന്ന് വർഷം മുമ്പ് 2021 ഒക്ടോബറിലാണ് ഈ പങ്കാളിത്തം ഔദ്യോഗികമായി ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ലോകകപ്പിനെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുള്ള പ്രോത്സാഹനമാക്കി മാറ്റാനും ഭാവിയിലെ മെഗാ കായിക മത്സരങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള മാതൃകയാക്കാനുമാണ്…
Read More‘എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഊഹിച്ച് നോക്കൂ’
കണ്ണൂര്‍: സ്ത്രീകൾ അശ്ലീലം എഴുതിയാൽ ചൂടപ്പം പോലെ വിൽക്കുമെന്ന പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരെ തുറന്ന കത്തുമായി എഴുത്തുകാരി സിസ്റ്റർ ജെസ്മി. ഫെയ്സ്ബുക്കിലാണ് സിസ്റ്റർ ജെസ്മി കത്ത് പങ്കുവെച്ചത്. ‘പ്രിയ പദ്മനാഭൻ ചേട്ടാ’ എന്ന് തുടങ്ങുന്ന കത്തിൽ, “സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം” എന്ന പരാമര്‍ശം ജഗതി ശ്രീകുമാര്‍ കഥാപാത്രം പറഞ്ഞതുപോലെ എന്നെ ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമായതുകൊണ്ടാകാം എന്റെ സ്നേഹിതരും, മൊത്തം വൈരികളും ഇത് എനിക്ക് ഫോര്‍വേഡ് ചെയ്തതെന്നും സിസ്റ്റര്‍ ജെസ്മി കത്തില്‍ പറഞ്ഞു. ‘ആമേൻ’ എന്ന…
Read Moreഉത്തർപ്രദേശിൽ ഹിന്ദുമഹാസഭയുടെ തിരംഗയാത്രയിൽ ഗോഡ്സെയുടെ ചിത്രം
അഖില ഭാരതീയ ഹിന്ദു മഹാസഭ ഉത്തർപ്രദേശിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ ചിത്രം പ്രദർശിപ്പിച്ചത് വിവാദം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദു മഹാസഭ തിങ്കളാഴ്ചയാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്. മുസാഫർനഗറിൽ നടന്ന പരിപാടിയിൽ ഗോഡ്സെയുടെ ചിത്രം വാഹനത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരുന്നു. മഹാത്മാ ഗാന്ധിയെ വധിക്കാൻ ഗോഡ്സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടർന്ന നയങ്ങൾ മൂലമാണെന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മയുടെ പ്രതികരണം. തിരംഗ യാത്രയ്ക്കിടെ നിരവധി നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയെന്നും അവരിൽ ഒരാളാണ് ഗോഡ്സെയെന്നും യോഗേന്ദ്ര വർമ്മ പറഞ്ഞു. ‘തിരംഗ യാത്രയിൽ, ഞങ്ങൾ…
Read More