കെംപെഗൗഡ പ്രതിമ അടുത്ത വർഷത്തോടെ വിധാന സൗധയിൽ: മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: അടുത്ത വർഷം ഈ സമയത്തോടെ ബെംഗളൂരു സ്ഥാപകൻ കെമ്പഗൗഡയുടെ പ്രതിമ വിധാന സൗധയുടെ പരിസരത്ത് സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കെംപെഗൗഡയുടെ 513-ാം ജന്മവാർഷിക (ജയന്തി) അനുസ്മരണ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയറ്റ് വളപ്പിൽ കെംപഗൗഡയുടെ പ്രതിമ സ്ഥാപിക്കണമെന്നത് ആദിചുഞ്ചനഗിരി, സ്പടികപുരി മഠങ്ങളിലെ സന്യാസിമാരുടെ ആവശ്യമായിരുന്നു.

അടുത്ത വർഷം കെംപഗൗഡ ജയന്തി സമയത്ത് പ്രതിമ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബൊമ്മൈ ഉറപ്പ് നൽകി.
2001ൽ ബെംഗളൂരു പൗരസമിതി പാസാക്കിയ പ്രമേയവും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

  ജബൽപൂർ ബോട്ട് ദുരന്തം; വൈറലായ ഈ അമ്മയും കുഞ്ഞും ചിത്രം വ്യാജമോ യഥാർത്ഥമോ? അറിയാൻ വായിക്കാം

എന്തുകൊണ്ടാണ് വൈകിയതെന്നറിയില്ലെന്നും എന്നാൽ അടുത്ത വർഷത്തെ കെംപഗൗഡ ജയന്തി ആഘോഷത്തോടെ വിധാന സൗധയുടെ പരിസരത്ത് പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ദേവനഹള്ളിയിലെ വിമാനത്താവളത്തിന് സമീപം 108 അടി ഉയരമുള്ള കെമ്പഗൗഡ പ്രതിമ സർക്കാർ ഇതിനകം സ്ഥാപിക്കുന്നുണ്ട്.

ഇത് ഒക്ടോബറിൽ അനാച്ഛാദനം ചെയ്യാനാണ് സാധ്യത, പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായും ബൊമ്മൈ പറഞ്ഞു. തുടർന്ന് ചടങ്ങിൽ മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ എസ് എം കൃഷ്ണ, ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി, ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോൺ എന്നിവർക്ക് കെമ്പഗൗഡ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ബൊമ്മൈ സമ്മാനിച്ചു. പുരസ്‌കാരം ലഭിച്ച 5 ലക്ഷം രൂപ മൈസൂരിലെ രാമകൃഷ്ണ ആശ്രമത്തിന് സംഭാവന ചെയ്യുമെന്ന് കൃഷ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
[masterslider id="10"]

Related posts