അഗ്നിപഥ്: ബിഹാറില്‍ 804 പേര്‍ അറസ്റ്റില്‍: ഭാരത് ബന്ദ് ആഹ്വാനത്തിൽ അതീവ ജാഗ്രത

ദില്ലി: അഗ്നിപഥിനെതിരായ പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഭോജ്പുർ എസ്.പി സഞ്ജയ് കുമാർ സിങ് പറഞ്ഞു. ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് തുടരുമെന്നും ഭോജ്പുർ എസ്പി പറഞ്ഞു.

അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി.

നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ബിഹാറിൽ സംഘർഷം ഏറ്റവും രൂക്ഷമായത് ഭോജ്പുരിലാണ്. രാജ്യത്താകെ അറസ്റ്റിലായ 1313 പേരിൽ 804 പേരും ബിഹാറിൽ നിന്നുമാണെന്നാണ് റിപ്പോ‌ർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us