ഇന്ന് രക്ഷിതാക്കളോട് ചെയ്യുന്നത് നാളെ തിരിച്ചു കിട്ടും ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: രക്ഷിതാക്കളുടെ കരുതലിനേക്കാളും സ്നേഹത്തേക്കാളും അന്ധവും ശക്തവുമാണ് പ്രണയമെന്ന് കർണാടക ഹൈക്കോടതി. കോളേജ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചയാൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. രക്ഷിതാക്കളോട് ഇന്ന് ചെയ്തത് മക്കളുടെ രൂപത്തിൽ നാളെ തിരിച്ചു വരുമെന്നും കോടതി പറഞ്ഞു. രക്ഷിതാക്കളുടെ സ്നേഹത്തെ വെല്ലുവിളിക്കും വിധമായിരിക്കരുത് പ്രണയമെന്നും ജസ്റ്റിസുമാരായ ബി.വീരപ്പയും ഹേമലേഖയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉപദേശിച്ചു. 

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

എൻജിനീയറിങ് വിദ്യാർഥിനി ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടിയ കേസിൽ പിതാവ് ടി.എൽ നാഗരാജു നൽകിയ ഹെബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് കോടതി നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ബോധിപ്പിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ വിധി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts