തിയേറ്റർ വെടിവയ്പ്, തോക്ക് നൽകിയവർ പിടിയിലായി

ബെംഗളൂരു: കെജിഎഫ് 2 പ്രദർശനത്തിനിടെ ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയേറ്ററിൽ വെടിവയ്പ്പ് ഉണ്ടായ കേസിലെ പ്രതിക്ക് തോക്കും മറ്റും നൽകിയ 3 പേരെ ബിഹാറിൽ നിന്ന് പിടികൂടി. ബീഹാർ മിർസാപൂർ സ്വദേശികളായ സമദ് അലാമ, ആസിഫ്, സഹീദ് ചന്ദ് അറസ്റ്റിൽ ആയത്.

ഏപ്രിൽ 19 നാണ് പ്രദർശനത്തിനിടെ വെടിവയ്പ് നടത്തി അക്രമി കടന്നു കളഞ്ഞത്. ഏപ്രിൽ 20ന് പ്രതിയായ മഞ്ജുനാഥനെ ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്നും ഹവേരി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ബീഹാർ വരെ എത്തിയത്. കേസിലെ എല്ലാ പ്രതികളെയും പിടികൂടിയ പോലീസ് സംഘത്തിന് ഡിജിപി പ്രവീൺ സൂദ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us