അതിർത്തി നിർണയ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം കൂടി ആവശ്യപ്പെട്ട് ബിബിഎംപി

ബെംഗളൂരു: അതിർത്തി നിർണയ റിപ്പോർട്ട് നഗരവികസന വകുപ്പിന് (യുഡിഡി) സമർപ്പിക്കാൻ രണ്ട് ദിവസം കൂടി ബിബിഎംപി ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അന്തിമ കരട് തയ്യാറായതായി വൃത്തങ്ങൾ അറിയിച്ചുവെങ്കിലും സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് പരിശോധിക്കണമെന്ന് പൗരസമിതി അറിയിച്ചു.

ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിലുള്ള ഡീലിമിറ്റേഷൻ കമ്മിറ്റി ഒരാഴ്ച മുമ്പ് റിപ്പോർട്ട് അന്തിമമാക്കിയെങ്കിലും, ബെംഗളൂരു വികസന മന്ത്രി കൂടിയായ ബൊമ്മൈ കഴിഞ്ഞ ആഴ്ച ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിൽ അഞ്ച് ദിവസം ഉണ്ടായിരുന്നതിനാൽ സമർപ്പിക്കുന്നത് മാറ്റിവക്കേണ്ടി വന്നു. അതേസമയം, പകർപ്പുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് റിപ്പോർട്ട് സമർപ്പിക്കാത്തതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വാദം.

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

മഹാദേവപുര, ബൊമ്മനഹള്ളി, ആർആർ നഗർ, യശ്വന്ത്പൂർ തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ പുതിയ ഡീലിമിറ്റേഷൻ റിപ്പോർട്ട് പ്രകാരം പരമാവധി 14 വാർഡുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അസംബ്ലി സെഗ്‌മെന്റുകൾക്ക് ഒന്നുകിൽ വാർഡുകളുടെ എണ്ണം നിലനിർത്താം അല്ലെങ്കിൽ ഒരെണ്ണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാൽ ദാസറഹള്ളി മണ്ഡലത്തിൽ 11 വാർഡുകൾ വരെ ലഭിച്ചേക്കും.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് പൊതുസമൂഹത്തിൽ പ്രസിദ്ധീകരിക്കുമെന്ന് കമ്മിറ്റിയുടെ ഭാഗമായ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഓരോ വാർഡിലെയും ജനസംഖ്യ ഏകദേശം 34,500 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 243 വാർഡുകളുടെ അതിർത്തി നിർണയിക്കുന്നതിനുള്ള കമ്മിറ്റി 2021 ജനുവരിയിലാണ് രൂപീകരിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കമ്മിറ്റി മൂന്ന് തവണ നീട്ടാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ റിപ്പോർട് സമർപ്പിക്കേണ്ട സമയപരിധി 2022 മാർച്ചിൽ അവസാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us