ഗതാഗതക്കുരുക്ക്: നഗരത്തിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ല- ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വ്യാഴാഴ്ച കർണാടക ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി, മേക്രി സർക്കിളിലെ തിരക്ക് കാരണം ബെഞ്ചിലിരുന്ന ജഡ്ജിമാർ കോടതി വളപ്പിലെത്താൻ ഒരു മണിക്കൂർ എടുത്തതായി ബെഞ്ച് നിരീക്ഷിച്ചു.

കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നഗരത്തിൽ ‘മേക്കേദാട്ടു മാർച്ച് – വെള്ളത്തിനായി പദയാത്ര’ നടത്തിയിരുന്നു. മേക്കേദാട്ടു മാർച്ചിനെ പരാമർശിക്കാതെ, ഫ്രീഡം പാർക്ക് ഒഴികെ നഗരത്തിൽ മറ്റൊരിടത്തും പ്രതിഷേധം അനുവദിക്കരുതെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്

സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് 2021-ൽ കോടതിയിലെ സിറ്റിങ് ജഡ്ജി എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ പൊതുതാൽപര്യ കേസ് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബിയുടെ തലവര മാറുന്നു; 16,600 കോടി രൂപയ്ക്ക് ബിർള ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കി!
[masterslider id="10"]

Related posts

Click Here to Follow Us