വർക്ക് ഫ്രം ഹോം സംസ്കാരം നഗരത്തിലെ തൊഴിലവസരങ്ങളെ ബാധിക്കുന്നു: മന്ത്രി

ബെംഗളൂരു: പല കമ്പനികളും നടപ്പിലാക്കുന്ന വർക്ക് ഫ്രം ഹോം നിലപാട് സംസ്ഥാനത്തെ നിലവിലെ  തൊഴിൽനഷ്ടത്തിന് കാരണമെന്ന്  മന്ത്രി ഡോ സി എൻ അശ്വത് നാരായൺ കുറ്റപ്പെടുത്തി.

സെപ്റ്റംബർ 13 തിങ്കളാഴ്ച  ലെജിസ്ലേറ്റീവ് കൗൺസിലിൽ തൊഴിൽ പ്രശ്നം ഉന്നയിച്ച കോൺഗ്രസ് എംഎൽസിബി.കെ.ഹരിപ്രസാദിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ, ഐടി, ബിടി, നൈപുണ്യവികസന മന്ത്രി ഡോ. അശ്വത് നാരായൺ.

ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിന്റെ തൊഴിൽ സാധ്യതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഹരിപ്രസാദ് കൗൺസിലിൽ ഉദ്ധരിച്ചിട്ടുണ്ട്. ഹൈദരാബാദും പൂനെയും തൊഴിലവസരങ്ങൾയഥാക്രമം 10% ഉം 13% ഉം വർദ്ധിപ്പിച്ചു, ബെംഗളൂരുവിൽ ഇത് 4% മാത്രമാണ് വർദ്ധിച്ചത് എന്ന് സർവേയെ ഉദ്ധരിച്ച് ഹരിപ്രസാദ് പറഞ്ഞു.

നൈപുണ്യ വികസന വകുപ്പ് പരിശീലനം നൽകുകയും തൊഴിലന്വേഷകരെകഴിവുകൾ കൊണ്ട് സജ്ജരാക്കുകയും ചെയ്യുന്നുവെന്നും, എന്നിരുന്നാലും, കോവിഡ് -19 ഉം അനുബന്ധനിയന്ത്രണങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ  പ്രതികൂലമായി ബാധിച്ചുവെന്നും മന്ത്രി മറുപടിയിൽപറഞ്ഞു. കൂടാതെ, വർക്ക് ഫ്രം ഹോം സംസ്കാരം പ്രാദേശിക തലങ്ങളിൽ തൊഴിലവസരങ്ങളെ ബാധിച്ചു എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us