സിക വൈറസ്‌; കർണാടകയിൽ ജാഗ്രതാ നിർദേശം.

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും സിക്ക വൈറസ് സാന്നിധ്യം വൻതോതിൽ കണ്ടെത്തിയതോടെ സ്=നഗരത്തിലും സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഈ സംസ്ഥാനങ്ങളിലെ സിക്ക വൈറസ് വ്യാപിച്ച പ്രദേശങ്ങൾ സന്ദർശിച്ചവർ തിരിച്ചു സംസ്ഥാനത്തെത്തിയാലുടൻ അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് കർശനമായി നിർദേശിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

നഗരത്തിൽ സിക്ക വൈറസ് പടർന്നാൽ ചികിത്സാ സംവിധാനം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും. ഇതു മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. നിലവിൽ ബെംഗളൂരുവിലെ ലാബിലാണ് സിക്ക പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്.
സിക്ക വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഒരോ ജില്ലകളിലും കൊതുക് നശീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts