വേലി തന്നെ വിളവ് തിന്നു;ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസ്,മുൻ ഐജിയും ഡി.സി.പിയും പ്രതികൾ.

ബെംഗളുരു :ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ,അഴിമതി വിരുദ്ധ ബ്യൂറോ
(എസിബി) ഐജി ഹേമന്ത് നിംബാൽക്കർ, ബെംഗളുരു ഈസ് മുൻ ഡിസിപി അജയ് ഹിലാരിഎന്നിവരെ പ്രതിചേർത്തു.

കർണാടക സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് സിബിഐ നടപടി.

കർണാടക പൊലീസിനു കീഴിലുള്ള സിഐഡി വിഭാഗം (ക്രിമിനൽഇൻവെസ്നിഗേഷൻ ഡിപ്പാർട്മെന്റ് ) ഐജിയായിരിക്കെ ഐഎംഎ ജ്വല്ലറിക്കെതിരെ അന്വേഷണം നടത്തിയ ഹേമന്ത് നിംബാൽക്കർ ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഐഎംഎ ഇടപാടുകളിൽ റിസർവ് ബാങ്ക് സംശയം രേഖപ്പെടുത്തിയതിനെ തുടർന്നായിരുന്നു സിഐഡി വിഭാഗത്തെ സർക്കാർഅന്വേഷണം ഏൽപ്പിച്ചത്.

മൻസൂർ ഖാനിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങിയതിന് ശേഷമാണ് കുറ്റവിമുക്തമാക്കിയത് എന്നതാണ് ഇദ്ദേഹത്തിന് എതിരെെയുള്ള ആരോപണം.

അജയ് ഹിലോരിയും കൈക്കൂലി കൈപ്പറ്റിയതിന് ഉള്ള തെളിവുകൾ ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us