ഇനി യെദ്യൂരപ്പയുടെ വീഡിയോ എടുക്കാമെന്ന് വിചാരിക്കേണ്ട; മൊബൈൽ ഫോണിന് നിരോധനം

ബെംഗളൂരു: കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ രാജിവെപ്പിച്ചതിന് പിന്നില്‍ താനാണെന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് നിരോധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഇനി ഫോണ്‍, സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാവൂ. സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചതിനു പുറമേ, ഓഫീസിലും വീട്ടിലും ജാമറുകള്‍ സ്ഥാപിക്കാനും യെദ്യൂരപ്പ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് .

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര നടത്തിയെന്ന് യെദിയൂരപ്പ സമ്മതിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ യെദിയൂരപ്പ സംസാരിക്കുന്നതിനിടെ ചിത്രീകരിച്ചത് എന്ന് കരുതുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ സ്വാധീനിക്കുകയായിരുന്നെന്ന് യെദിയൂരപ്പ പറയുന്നതാണ് വീഡിയോയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts