ഇനി യെദ്യൂരപ്പയുടെ വീഡിയോ എടുക്കാമെന്ന് വിചാരിക്കേണ്ട; മൊബൈൽ ഫോണിന് നിരോധനം

ബെംഗളൂരു: കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ രാജിവെപ്പിച്ചതിന് പിന്നില്‍ താനാണെന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് നിരോധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഇനി ഫോണ്‍, സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാവൂ. സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചതിനു പുറമേ, ഓഫീസിലും വീട്ടിലും ജാമറുകള്‍ സ്ഥാപിക്കാനും യെദ്യൂരപ്പ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് .

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര നടത്തിയെന്ന് യെദിയൂരപ്പ സമ്മതിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ യെദിയൂരപ്പ സംസാരിക്കുന്നതിനിടെ ചിത്രീകരിച്ചത് എന്ന് കരുതുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ സ്വാധീനിക്കുകയായിരുന്നെന്ന് യെദിയൂരപ്പ പറയുന്നതാണ് വീഡിയോയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ
[masterslider id="10"]

Related posts