മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

ബെംഗളൂരു : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് ടാക്സി ഡ്രൈവർമാർ കൊള്ളയടിക്കപ്പെട്ടു.

യാത്രക്കാർ എന്ന വ്യാജേന വിളിച്ചുവരുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈലും പണവും തട്ടിയ സംഭവം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് നടന്നത്.

ഹൊസൂർ റോഡിലെ കുഡലു ഗേറ്റിന് സമീപം രാത്രി 12:30ന് ബൈക്കുമായി എത്തിയ ധനേശ്വറിനെ (37) മൂന്നുപേർ ചേർന്ന് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

1200 രൂപ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ മൊബൈൽ ഫോൺ പവർ ബാങ്ക് എന്നിവ തട്ടിയെടുത്ത ശേഷം എടിഎം കാർഡ് പിൻ നമ്പർ ചോദിച്ചു മർദ്ദിക്കുകയും ഇതുപയോഗിച്ച് 500 രൂപ പിൻവലിക്കുകയും ചെയ്തു.

സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി ഓടിക്കയറാൻ കഴിഞ്ഞതാണ് രക്ഷയായത്.

മൂന്നു മണിക്കൂറിനു ശേഷം സമാനരീതിയിൽ ആണ് മറ്റൊരു ബൈക്ക് ടാക്സി ഡ്രൈവറായ അമൽസിങ് (27)കൊള്ളയടിക്കപ്പെട്ടത്.

യാത്ര ബുക്ക് ചെയ്തത് അനുസരിച്ച് പരപ്പന അഗ്രഹാരയിലെത്തിയ അമലിന്റെ 200 രൂപയും ആധാർ  രേഖകളും ആണ് നഷ്ടപ്പെട്ടത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

രണ്ട് കേസിന്റെ പിന്നിലും ഒരേ സംഘമാണെന്ന് നിഗമനത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
[masterslider id="10"]

Related posts